‘ ഉത്തര്‍പ്രദേശ് പോലീസ് മുസ്ലീംങ്ങളെ മര്‍ദ്ദിക്കുന്നു’ ; വ്യാജ വീഡിയോ പ്രചരിപ്പിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി! സത്യാവസ്ഥ അറിഞ്ഞതോടെ ട്വീറ്റ് പിന്‍വലിച്ചു

പൗരത്വ പ്രതിഷേധങ്ങള്‍ക്കിടെ മുസ്ലീംങ്ങള്‍ക്കെതിരെ നടന്ന അതിക്രമമെന്ന പേരില്‍ നിരവധിപ്പേരാണ് ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

ഇസ്ലാമാബാദ്: യുപി പോലീസ് മുസ്ലീംങ്ങള്‍ക്കെതിരെ ആക്രമണം നടത്തുന്നുവെന്ന പേരില്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പൗരത്വ പ്രതിഷേധങ്ങള്‍ക്കിടെ മുസ്ലീംങ്ങള്‍ക്കെതിരെ നടന്ന അതിക്രമമെന്ന പേരില്‍ നിരവധിപ്പേരാണ് ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

എന്നാല്‍ ഇതിന്റെ സത്യാവസ്ഥ ഇങ്ങനെയാണ്.

ബംഗ്ലാദേശിലെ ധാക്കയില്‍ ഏഴുവര്‍ഷം മുന്‍പ് നടന്ന ആക്രമണത്തിന്റെ വീഡിയോയാണ് ഇമ്രാന്‍ ഖാന്‍ വ്യാപകമായി പ്രചരിപ്പിച്ചത്. ബംഗ്ലാദേശില്‍ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായ റാപിഡ് ആക്ഷന്‍ ബറ്റാലിയന്റേതാണ് ഇമ്രാന്‍ ഖാന്‍ പ്രചരിപ്പിച്ച വീഡിയോകള്‍.

ആളുകളെ മര്‍ദ്ദിക്കുന്ന പോലീസിന്റെ യൂണിഫോമില്‍ ആര്‍എബി എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് കാണാന്‍ കഴിയും. അതേസമയം, ഇമ്രാന്‍ ഖാന്റെ ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ടതോടെ ഉത്തര്‍പ്രദേശ് തെറ്റ് ചൂണ്ടിക്കാണിച്ച് രംഗത്ത് എത്തി. ഇതോടെ ഇമ്രാന്‍ ആ ട്വീറ്റ് പിന്‍വലിക്കുകയും ചെയ്തു.

എന്നാല്‍ കുറഞ്ഞ സമയത്തിനുള്ളില്‍ വ്യാജ വീഡിയോ നിരവധി ആളുകളിലേക്കാണ് എത്തിയത്. ചോരയില്‍ കുളിച്ച് കിടക്കുന്ന ആളുകളെ പോലീസ് വീണ്ടും വീണ്ടും മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് ഇന്ത്യയില്‍ മുസ്ലീംങ്ങള്‍ക്കു നേരെ നടക്കുന്നുവെന്ന പേരില്‍ പ്രചരിച്ചത്.

Exit mobile version