റണ്‍വേയില്‍ നിന്ന യുവാവിന് വിമാനം തട്ടി ദാരുണാന്ത്യം

വിമാനം പറന്നുയരുന്നതിനിടെ വിമാനത്തിന്റെ പാതയില്‍ നിന്നതാണ് അപകടകാരണമെന്നാണ് ഔദ്യോഗിക നിഗമനം. റണ്‍വേയിലാണ് മൃതശരീരം കണ്ടെത്തിയത്.

മോസ്‌കോ: റണ്‍വേയില്‍ നിന്ന യുവാവിനെ വിമാനം തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.വിമാനം പറന്നുയരുന്നതിനിടെ വിമാനത്തിന്റെ പാതയില്‍ നിന്നതാണ് അപകടകാരണമെന്നാണ് ഔദ്യോഗിക നിഗമനം. റണ്‍വേയിലാണ് മൃതശരീരം കണ്ടെത്തിയത്.

അപകടത്തില്‍ മരിച്ചത് ഇരുപഞ്ചുകാരനാണെന്നാണ് പ്രാഥമികവിവരം. ഇയാളുടെ കോട്ടും ഷൂലെയ്സും മൃതദേഹാവിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിമാനത്തിലെ ജീവനക്കാരുടെ ഭാഗത്തു നിന്ന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

ഏതന്‍സിലേക്കുള്ള ബോയിങ് 737 യാത്രാ വിമാനമാണ് അപകടമുണ്ടാക്കിയത്. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു അപകടം. റഷ്യയിലെ എയ്റോഫ്ളോട്ട് എന്ന വിമാനക്കമ്പനിയാണ് ഈ വിമാനസര്‍വീസ് നടത്തുന്നത്.

അപകടത്തെ തുടര്‍ന്ന് ഷെരെമെത്യാവൂ വിമാനത്താവളത്തില്‍ നിന്നുള്ള വിമാനങ്ങളുടെ സമയം പുനഃക്രമീകരിച്ചു. റഷ്യയിലെ ഏറ്റവും വലിയ വിമാനത്താവളമാണിത്

Exit mobile version