കാബൂളില്‍ യുഎസ് എംബസിക്ക് സമീപം റോക്കറ്റ് ആക്രമണം

കാബൂള്‍: കാബൂളില്‍ യുഎസ് എംബസിക്ക് സമീപം റോക്കറ്റ് ആക്രമണം. ഇന്ന് രാവിലെ ആണ് സംഭവം നടന്നത്. ലോകത്തെ ഞെട്ടിച്ച 9/11 ഭീകരാക്രമണത്തിന് 18 വര്‍ഷം തികഞ്ഞ ദിനത്തിലാണ് ഇത്തരത്തില്‍ ഒരു ആക്രമണം നടന്നിരിക്കുന്നത്.

അതേസമയം സ്ഫോടനത്തില്‍ ആളപായങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ലെന്നാണ് അഫ്ഗാന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അമേരിക്കയും താലിബാനും തമ്മില്‍ നടത്താനിരുന്ന ചര്‍ച്ചകളില്‍ നിന്ന് ഡൊണാള്‍ഡ് ട്രംപ് പിന്‍മാറിയതിനു പിന്നാലെയാണ് യുഎസ് എംബസിക്ക് നേരെ റോക്കറ്റ് ആക്രമണം നടന്നിരിക്കുന്നത്.

കാബൂളില്‍ താലിബാന്‍ നടത്തിയ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ അമേരിക്കന്‍ സൈനികന്‍ ഉള്‍പ്പടെ പന്ത്രണ്ട് പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ട്രംപ് ചര്‍ച്ചകളില്‍ നിന്ന് പിന്മാറിയത്. അതേസമയം എംബസിക്ക് നേരെ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

Exit mobile version