‘കുഞ്ഞാങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കരച്ചില്‍ കണ്ടാല്‍ മതി’ എന്ന മനോഭാവമാണ് മുല്ലപ്പള്ളിക്ക്; വിമര്‍ശിച്ച് മന്ത്രി എംഎം മണി

അഖിലേന്ത്യ തലത്തില്‍ വന്ന എല്ലാ സര്‍വേ റിപ്പോര്‍ട്ടുകളും പറയുന്നത് ബിജെപി വീണ്ടും അധികാരത്തില്‍ വരുമെന്നും കോണ്‍ഗ്രസ് തറപറ്റുമെന്നുമാണ്.

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനി ഒരു നാള്‍ കൂടി മാത്രമാണുള്ളത്. രാജ്യം മുഴുവനും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇതിനിടയില്‍ പ്രതീക്ഷകളും ആശങ്കകളും നല്‍കി എക്‌സിറ്റ് പോള്‍ ഫലം പുറത്ത് വിട്ടിരുന്നു. മുന്‍തൂക്കം ബിജെപിക്ക് തന്നെയെന്നാണ് സര്‍വെ. കേരളത്തിലെയും ഫലങ്ങളുടെ പ്രവചനങ്ങള്‍ ഉണ്ടായിരുന്നു.

റിപ്പോര്‍ട്ട് പുറത്ത് വന്നതിനു പിന്നാലെ യുഡിഎഫിന് മെച്ചപ്പെട്ട ഫലം കിട്ടുമെന്ന ഒരടിസ്ഥാനവുമില്ലാത്ത സര്‍വേ റിപ്പോര്‍ട്ട് കണ്ട് ആവേശഭരിതനായി തുള്ളിച്ചാടുകയാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെന്ന് വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് മന്ത്രി എംഎം മണി. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. അഖിലേന്ത്യ തലത്തില്‍ വന്ന എല്ലാ സര്‍വേ റിപ്പോര്‍ട്ടുകളും പറയുന്നത് ബിജെപി വീണ്ടും അധികാരത്തില്‍ വരുമെന്നും കോണ്‍ഗ്രസ് തറപറ്റുമെന്നുമാണ്. അതില്‍ കെപിസിസി അധ്യക്ഷന് ഒരു പ്രയാസവുമില്ലെന്നും മന്ത്രി തുറന്നടിച്ചു.

എല്‍ഡിഎഫിന് സീറ്റ് കുറയുമെന്ന സര്‍വേ റിപ്പോര്‍ട്ടിലാണ് പുള്ളിക്കാരന് സന്തോഷമെന്നും മന്ത്രി കുറിച്ചു. മുല്ലപ്പള്ളിയുടെ ഈയൊരവസ്ഥ എന്തൊരു ഗതികേടാണെന്നും മന്ത്രി ചോദിക്കുന്നുണ്ട്. ‘കുഞ്ഞാങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കരച്ചില്‍ കണ്ടാല്‍ മതി’ എന്ന മനോഭാവമാണ് മുല്ലപ്പള്ളിക്കെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫിന് മെച്ചപ്പെട്ട ഫലം കിട്ടുമെന്ന ഒരടിസ്ഥാനവുമില്ലാത്ത സര്‍വ്വേ റിപ്പോര്‍ട്ട് കണ്ട് ആവേശഭരിതനായി തുള്ളിച്ചാടുകയാണ് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അതേ അവസരത്തില്‍ അഖിലേന്ത്യ തലത്തില്‍ വന്ന എല്ലാ സര്‍വ്വേ റിപ്പോര്‍ട്ടുകളും പറയുന്നത് ബി.ജെ.പി. വീണ്ടും അധികാരത്തില്‍ വരുമെന്നും കോണ്‍ഗ്രസ് തറപറ്റുമെന്നുമാണ്. അതില്‍ കെ.പി.സിസി. അധ്യക്ഷന് ഒരു പ്രയാസവുമില്ല. എല്‍.ഡി. എഫിന് സീറ്റ് കുറയുമെന്ന സര്‍വ്വേ റിപ്പോര്‍ട്ടിലാണ് പുള്ളിക്കാരന് സന്തോഷം. മുല്ലപ്പള്ളിയുടെ ഈയൊരവസ്ഥ എന്തൊരു ഗതികേടാണ്. ‘കുഞ്ഞാങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കരച്ചില്‍ കണ്ടാല്‍ മതി’ എന്ന മനോഭാവമാണ് മുല്ലപ്പള്ളിക്ക്.

Exit mobile version