കെവിന്‍ വധക്കേസില്‍ സാക്ഷിയെ മര്‍ദ്ദിച്ച പ്രതികള്‍ പോലീസ് പിടിയില്‍

കോട്ടയം: കെവിന്‍ വധക്കേസിലെ സാക്ഷിയെ മര്‍ദ്ദിച്ച പ്രതികളായ മനു, ഷിനു പിടിയിലായി. പുനലൂര്‍ പോലീസാണ് പ്രതികളെ പിടികൂടിയത്. കേസിലെ ആറാം പ്രതി മനു പതിമൂന്നാം പ്രതി ഷിനു എന്നിവരാണ് മര്‍ദ്ദിച്ചത്. കോടതിയില്‍ സാക്ഷി പറയരുതെന്ന് ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം. കേസില്‍ 37ാം സാക്ഷിയായ രാജേഷിനെയാണ് പ്രതികള്‍ മര്‍ദ്ദിച്ചത്. പ്രതികള്‍ക്കെതിരെ തട്ടിക്കൊണ്ട് പോകല്‍, സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്.

പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. കെവിനെയും സുഹൃത്ത് അനീഷിനെയും തട്ടിക്കൊണ്ട് പോയ കാര്യം പതിനൊന്നാം പ്രതിയായ ഫസില്‍ തന്നോട് പറഞ്ഞിരുന്നുവെന്നാണ് മുപ്പത്തേഴാം സാക്ഷി രാജേഷിന്റെ മൊഴി. പുനലൂരില്‍ നിന്ന് കോട്ടയത്തേക്ക് വരുമ്പോഴായിരുന്നു മര്‍ദ്ദനമെന്നാണ് രാജേഷ് കോടതിയില്‍ പറഞ്ഞത്.

Exit mobile version