പശുക്കുട്ടി അയല്‍വീട്ടിലെ പറമ്പില്‍ കയറിയതിന് കേട്ടാലറയ്ക്കുന്ന അസഭ്യം പറഞ്ഞു; ചുവരില്‍ പേരുകള്‍ എഴുതിയിട്ട് പെണ്‍കുട്ടി ജീവനൊടുക്കി!

ആത്മഹത്യ ചെയ്ത മുറിയിലെ ഭിത്തിയില്‍ ഹൃദ്യ സമീപവാസികളായ 3 പേരുടെ പേര് കരി ഉപയോഗിച്ച് എഴുതി വച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു

ആലപ്പുഴ: അയല്‍വാസികള്‍ അസഭ്യം പറഞ്ഞതില്‍ മനംനൊന്ത് പെണ്‍കുട്ടി ജീവനൊടുക്കി. കരുവാറ്റ മണക്കത്ത് മണലില്‍ ഹരികുമാറിന്റെയും ബീന റാണിയുടെയും ഏകമകള്‍ ഹൃദ്യ (18) ആണ് മരിച്ചത്. പശുക്കുട്ടി ഓടി അയല്‍വീട്ടിലെ പറമ്പില്‍ കയറിയതിന് ആണ് വീട്ടുകാര്‍ പെണ്‍കുട്ടിയ്ക്ക് നേരെ അസഭ്യ വര്‍ഷം ചൊരിഞ്ഞത്.

അന്ന് വൈകുന്നേരം മുഴുവനും കുട്ടി വിഷമത്തില്‍ ആയിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു. രാവിലെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദ്യ ഓമനിച്ചു വളര്‍ത്തുന്ന പശുക്കുട്ടിയാണ് അയല്‍വീട്ടിലേയ്ക്ക് ഓടികയറിയത്. തുടര്‍ന്നാണ് വീട്ടുകാരില്‍ നിന്നും മോശം പെരുമാറ്റം ഉണ്ടായത്.

ആത്മഹത്യ ചെയ്ത മുറിയിലെ ഭിത്തിയില്‍ ഹൃദ്യ സമീപവാസികളായ 3 പേരുടെ പേര് കരി ഉപയോഗിച്ച് എഴുതി വച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി. കരുവാറ്റ എന്‍എസ്എസ് എച്ച്എസ്എസില്‍ നിന്നു പ്ലസ്ടുവിന് 80 ശതമാനത്തോളം മാര്‍ക്ക് വാങ്ങിയ ഹൃദ്യ എന്‍ജിനീയറിങ് പ്രവേശന പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയായിരുന്നു.

Exit mobile version