ജാതിയുടെയും മതത്തിന്റെയും പേരില്‍ എല്‍ഡിഎഫും യുഡിഎഫും രാഷ്ട്രീയം പറയുന്നു; എല്ലാവര്‍ക്കും സുരക്ഷ ഉറപ്പാക്കുന്ന സര്‍ക്കാരാകും ബിജെപിയുടേതെന്നും രാജ്‌നാഥ് സിങ്

അമേഠിയില്‍ പരാജയം ഉറപ്പായതുകൊണ്ടാണ് രാഹുല്‍ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു.

കൊല്ലം: ജാതിയുടേയും മതത്തിന്റേയും പേരില്‍ എല്‍ഡിഎഫും യുഡിഎഫും കേരളത്തില്‍ രാഷ്ട്രീയം പറയുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. എന്നാല്‍ ബിജെപിയുടെ പ്രവര്‍ത്തനം ദേശീയതയില്‍ ഊന്നിയാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. കൊല്ലം മണ്ഡലം മഹാസമ്മേളനത്തില്‍ സംസാരിക്കവേയായിരുന്നു രാജ്‌നാഥ് സിങിന്റെ ആരോപണം.

സമ്മേളനത്തില്‍ മോഡിയെ പുകഴ്ത്തിയും രാജ്‌നാഥ് സിംഗ് സംസാരിച്ചു. കാവല്‍ക്കാരന്‍ കള്ളന്‍ അല്ലെന്നും പരിശുദ്ധനാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. എല്ലാവര്‍ക്കും സുരക്ഷ ഉറപ്പാക്കുന്ന സര്‍ക്കാരാകും ബിജെപിയുടേതെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.

രാഹുലിന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തിനെയും രാജ്‌നാഥ് സിങ് കുറ്റപ്പെടുത്തി. അമേഠിയില്‍ പരാജയം ഉറപ്പായതുകൊണ്ടാണ് രാഹുല്‍ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു.

Exit mobile version