വിദേശ വനിതയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം; കേസ് വിചാരണ മാറ്റിവെച്ചു

പ്രതികള്‍ ഇന്ന് കോടതിയില്‍ ഹാജരാകാതിരുന്നതിനാലാണ് കേസ് വിചാരണ നാളത്തേക്ക് മാറ്റിവെച്ചത്

തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കേസ് പരിഗണിക്കുന്നത് ഈ മാസം 12ലേക്ക് മാറ്റി വെച്ചു. വിചാരണ ഇന്ന് ആരംഭിക്കാനിരിക്കെയാണ് ഇങ്ങനൊരു തീരുമാനം. പ്രതികള്‍ ഇന്ന് കോടതിയില്‍ ഹാജരാകാതിരുന്നതിനാലാണ് കേസ് വിചാരണ നാളത്തേക്ക് മാറ്റിവെച്ചത്. തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 14ന് ആയുര്‍വേദ ചികിത്സയ്ക്കു വേണ്ടി കോവളത്തെത്തിയ യുവതിയെ ബോട്ടിങ്ങിന് കൊണ്ടുപോകാമെന്ന് സമീപത്തുള്ള തുരുത്തില്‍ കൂട്ടികൊണ്ടുപോയി ലഹരിവസ്തു നല്‍കി പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. സംഭവം നടന്ന ആഴ്ചകള്‍ക്ക് ശേഷമാണ് വിദേശ വനിതയുടെ മൃതദേഹം കണ്ടെത്തിയത്. പനത്തുറ ഉമേഷ്, ഉദയന്‍ എന്നിവരായിരുന്നു കേസിലെ പ്രതികള്‍.

Exit mobile version