കോവളത്ത് വിദേശ വനിതയെ പീഡിപ്പിച്ച കൊലപ്പെടുത്തിയ സംഭവം; വിചാരണ ഇന്ന് തുടങ്ങും

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 14ന് കോവളത്തെത്തിയ യുവതിയെ സമീപത്തുള്ള തുരുത്തില്‍ കൂട്ടികൊണ്ടുപോയി ലഹരിവസ്തു നല്‍കി പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു

തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ വിചാരണ ഇന്ന് തുടങ്ങും. തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് വിചാരണ നടക്കുന്നത്. കേസില്‍ രണ്ട് പ്രതികളാണുള്ളത്. പനത്തുറ സ്വദേശികളായ ഉമേഷും ഉദയനുമാണ് പ്രതികള്‍. ആയുര്‍വദേ ചികിത്സക്കായി കേരളത്തില്‍ എത്തിയതായിരുന്നു വിദേശ വനിത.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 14ന് കോവളത്തെത്തിയ യുവതിയെ സമീപത്തുള്ള തുരുത്തില്‍ കൂട്ടികൊണ്ടുപോയി ലഹരിവസ്തു നല്‍കി പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. മെയ് അഞ്ചിനാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. വിദേശ വനിതയെ കാണാതിയിട്ട് ആഴ്ചകള്‍ക്ക് ശേഷമാണ് മൃതദേഹം അഴുകിയ നിലയില്‍ തിരുവല്ലത്തുള്ള പൊന്തക്കാട്ടില്‍ നിന്ന് പോലീസ് കണ്ടെത്തിയത്. ലഹരിമാഫിയ സംഘത്തിന്റെയും സാമൂഹിക വിരുദ്ധരുടെയും താവളമായി ഈ സ്ഥലം കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് സമീപവാസികളായ രണ്ട് യുവാക്കള്‍ പിടിയിലാകുന്നത്.

Exit mobile version