കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ്; പ്രാഥമിക വാദം ഇന്ന് തുടങ്ങും

2017 ഫെബ്രുവരി 17നാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെടുന്നത്

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിന്റെ പ്രാഥമിക വാദം ഇന്ന് തുടങ്ങും. കഴിഞ്ഞ പ്രാവശ്യം കേസ് പരിഗണിച്ചപ്പോള്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ ഹാജരായിരുന്നില്ല. ഇതേ തുടര്‍ന്നാണ് കേസിന്റെ വാദം മാറ്റി വച്ചത്. വനിതാ ജഡ്ജിയുടെ നേതൃത്വത്തിലാണ് കേസിന്റെ വാദം കേള്‍ക്കുക. ആറ് മാസത്തിനകം കേസിന്റെ വിചാരണ പൂര്‍ത്തിയാക്കമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് കേസ് സിബിഐ കോടതിയിലേക്ക് മാറ്റിയത്.

നടിയെ ആക്രമിച്ച കേസില്‍ വിചാരണ വൈകിപ്പിക്കാന്‍ പ്രതിഭാഗം ശ്രമിക്കുകയാണെന്ന് ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. വിചാരണ നടപടികള്‍ ആറ് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന ഉത്തരവ് പിന്‍വലിക്കണമെന്ന പ്രതിയുടെ ആവശ്യം തള്ളിയ കോടതി ചാക്കിലെ പൂച്ച പുറത്തുചാടിയിരിക്കുകയാണെന്നും പറഞ്ഞിരുന്നു.

2017 ഫെബ്രുവരി 17നാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെടുന്നത്. ദേശീയപാതയിലൂടെ സഞ്ചരിച്ച നടിയുടെ വണ്ടിയില്‍ അതിക്രമിച്ചു കയറിയ സംഘം അപകീര്‍ത്തികരമായ വീഡിയോ ചിത്രീകരിക്കുകയായിരുന്നു.

Exit mobile version