ഉത്സവത്തിന് താലപ്പൊലിയ്ക്ക് എത്തിയ സ്ത്രീകളോട് മോശമായി സംസാരിച്ചു; ചോദ്യം ചെയ്ത യുവാവിന് കുത്തേറ്റു, രണ്ട് പേര്‍ അറസ്റ്റില്‍

താലപ്പൊലിക്ക് എത്തിയ സ്ത്രീകളോട് അശ്ലീല ഭാഷയില്‍ സംസാരിച്ച പ്രതിയോട് മാറിപ്പോകാന്‍ നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു

ബേപ്പൂര്‍: താലപ്പൊലിയ്ക്ക് എത്തിയ സ്ത്രീകളോട് മോശമായി സംസാരിച്ചത് ചോദ്യം ചെയ്ത യുവാവിന് കുത്തേറ്റു. കഴിഞ്ഞ ദിവസം രാത്രി വെള്ളായിക്കോട്ട് ക്ഷേത്രത്തിനു സമീപം തമ്പി റോഡ് മേപ്പറമ്പത്ത് പ്രതീഷിനാണ്(32) കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ പോലീസ് അറസ്റ്റ് ചെയ്തു.

അരക്കിണര്‍ എരഞ്ഞിവയല്‍ കളത്തുമ്മാരത്ത് ബിനോയിയും(22), പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുമാണ് മാറാട് പോലീസിന്റെ പിടിയിലായത്. താലപ്പൊലിക്ക് എത്തിയ സ്ത്രീകളോട് അശ്ലീല ഭാഷയില്‍ സംസാരിച്ച പ്രതിയോട് മാറിപ്പോകാന്‍ നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു.

തുടര്‍ന്ന് പ്രതികളുടെ കൈവശത്തുണ്ടായിരുന്ന കത്തി എടുത്ത് പ്രതീഷിനെ കുത്തുകയായിരുന്നു.കൈയ്ക്ക് കുത്തേറ്റ യുവാവ് ബീച്ച് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഉത്സവപ്പറമ്പില്‍ ലഹരി ഉപയോഗിച്ചാണ് ആക്രമി സംഘം എത്തിയതെന്ന് പോലീസ് പറഞ്ഞു.

സംഘത്തില്‍ ആറ് പേര്‍ ഉണ്ടായിരുന്നതായി പോലീസ് വ്യക്തമാക്കി. മാറാട് എസ്ഐ കെഎക്സ് തോമസും സംഘവുമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

Exit mobile version