‘മണിനാദം’ നിലച്ചിട്ട് മൂന്ന് വര്‍ഷം; മരണത്തിലെ ദുരൂഹത ഇപ്പോഴും തുടരുന്നു

ആന്തരിക അവയവങ്ങളുടെ പരിശോധനയില്‍ വിഷാംശം കണ്ടെത്തിയിരുന്നു

ചാലക്കുടി: മലയാളികളുടെ പ്രിയപ്പെട്ട മണിച്ചേട്ടന്‍ ഓര്‍മ്മയായിട്ട് മൂന്ന് വര്‍ഷം. മൂന്നാം ചരമ വാര്‍ഷികമായെങ്കിലും ഇപ്പോഴും മരണത്തിലെ ദുരൂഹതയെ മറനീക്കി പുറത്തു കൊണ്ടുവരാന്‍ സാധിച്ചിട്ടില്ല. 2017 ല്‍ കേസ് സിബിഐ ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാല്‍ കൊലപാതകത്തിലേക്ക് നയിക്കുന്ന തെളിവുകള്‍ ഇതുവരെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല.

പാഡി എന്ന കലാഭവന്‍ മണിയുടെ ഔട്ട്ഹൗസില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ പ്രിതാരത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അടുത്ത ദിവസം മരണം സംഭവിക്കുകയായിരുന്നു. ഇതൊരു കൊലപാതകമാണെന്ന് മണിയുടെ സഹോദരനാണ് ആദ്യം ആരോപിച്ചത്. ആന്തരിക അവയവങ്ങളുടെ പരിശോധനയില്‍ വിഷാംശം കണ്ടെത്തിയിരുന്നു.

Exit mobile version