പിതാവ് മരിച്ച് ഒരാഴ്ച, കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്നതിനിടെ പ്രിയപ്പെട്ട മകള്‍ക്ക് ദാരുണാന്ത്യം

വരാപ്പുഴ: പിതാവ് മരിച്ച് ഒരാഴ്ചയായപ്പോഴേക്കും പ്രിയപ്പെട്ട മകള്‍ക്കും ദാരുണാന്ത്യം. വരാപ്പുഴ മുട്ടിനകം പരേതനായ കാരിക്കാശേരി അനിലിന്റെ മകള്‍ ശീതള്‍ ആണ് മരിച്ചത്. കുട്ടിക്ക് 12 വയസ്സായിരുന്നു. പിതാവിന്റെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്നതിനിടെ മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്നു ഗുരുതരമായി പൊള്ളലേറ്റാണ് കുട്ടി മരിച്ചത്.

പിതാവ് അനില്‍ മരിച്ച് ഒരാഴ്ച കഴിഞ്ഞ് അമ്മ റാണിയുമൊത്ത് ശീതള്‍ കുഴിമാടത്തില്‍ പ്രാര്‍ത്ഥിക്കാന്‍ എത്തിയപ്പോഴാണ് അപകടം സംഭവിച്ചത്. ആളിപ്പടര്‍ന്ന തീ അമ്മയും നാട്ടുകാരും ചേര്‍ന്നു പെട്ടെന്ന് അണച്ചെങ്കിലും ശീതളിനു ഗുരുതരമായി പൊള്ളലേറ്റിരുന്നു. തുടര്‍ന്നു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ഇവിടെനിന്ന് എറണാകുളം ഗവ. മെഡിക്കല്‍ കോളജിലേക്കു മാറ്റി. അവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കൂനമ്മാവ് സെന്റ് ജോസഫ്‌സ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ശീതള്‍.

Exit mobile version