വിവാഹ ചടങ്ങുകള്‍ പൂര്‍ത്തിയാക്കാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ വധു അപ്രത്യക്ഷ്യമായി! പോലീസ് സഹായത്തോടെയുള്ള തെരച്ചില്‍ ഫലം കണ്ടു; നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ കോടതി ഇടപെട്ട് യുവതിയെ അഭയകേന്ദ്രത്തിലാക്കി

എരുമേലി സ്വദേശിനിയാണ് വീട്ടില്‍ നിന്നും ആരോടും പറയാതെ ഇറങ്ങിപ്പോയത്

കോട്ടയം: വിവാഹ ചടങ്ങുകള്‍ പൂര്‍ത്തിയാകാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വധുവിനെ കാണാതായി. എരുമേലി സ്വദേശിനിയാണ് വീട്ടില്‍ നിന്നും ആരോടും പറയാതെ ഇറങ്ങിപ്പോയത്. യുവതിയുടെ നിക്കാഹ് ഇരാറ്റുപേട്ട സ്വദേശിയുമായി കഴിഞ്ഞ വെള്ളിയാഴ്ച നടന്നിരുന്നു. ഞായറാഴ്ചയായിരുന്നു വിവാഹവും സല്‍ക്കാരവും നടക്കേണ്ടിയിരുന്നത്.

എന്നാല്‍ ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ വധുവിനെ കാണാതാവുകയായിരുന്നു. ശേഷം പോലീസിന്റെ സഹായത്തോടെ അന്വേഷിച്ചു. വധുവിന് കാമുകന്‍ ഉണ്ടെന്ന് മനസ്സിലാക്കിയ പോലീസ് അയാളുമായി ബന്ധപ്പെട്ടു.

യുവതി വിളിച്ചിരുന്നെന്നും അടുത്തുള്ള പറമ്പില്‍ ഒളിച്ചിരിപ്പുണ്ടെന്നും കാമുകന്‍ വിവരം നല്‍കി. ശേഷം യുവതിയെ കണ്ടെത്തിയെങ്കിലും മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ താല്‍പര്യമില്ലെന്ന് പെണ്‍കുട്ടി അറിയിച്ചു. കാഞ്ഞിരപ്പള്ളി കോടതി നിര്‍ദ്ദേശപ്രകാരം യുവതിയെ കോട്ടയത്തെ തണല്‍ എന്ന അഭയകേന്ദ്രത്തിലാക്കിയിരിക്കുകയാണ്.

Exit mobile version