ഭാര്യയും മക്കളുമുള്ള കാര്യം മറച്ച് വെച്ച് വിവാഹം ചെയ്തു; കോണ്‍ഗ്രസ് നേതാവിന്റെ മകനെതിരെ വിവാഹത്തട്ടിപ്പ് ആരോപണവുമായി യുവതി

ഭാര്യയും മക്കളുമുള്ള കാര്യം മറച്ച് വെച്ചെന്നും ശേഷം വിവാഹം ചെയ്ത് 130 പവന്‍ സ്വാര്‍ണാഭരണവും പണവും തട്ടിയെടുത്തെന്നുമാണ് യുവതിയുടെ പരാതി.

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവിന്റെ മകനെതിരെ വിവാഹത്തട്ടിപ്പ് ആരോപണവുമായി യുവതി രംഗത്ത്. ഭാര്യയും മക്കളുമുള്ള കാര്യം മറച്ച് വെച്ചെന്നും ശേഷം വിവാഹം ചെയ്ത് 130 പവന്‍ സ്വാര്‍ണാഭരണവും പണവും തട്ടിയെടുത്തെന്നുമാണ് യുവതിയുടെ പരാതി.

കോണ്‍ഗ്രസ് നേതാവും കര്‍ഷക കോണ്‍ഗ്രസ് മുന്‍ ജില്ലാപ്രസിഡന്റുമായ കെ എസ് അനിലിന്റെ മകന്‍ അമലിനെതിരെയാണ് നെയ്യാറ്റിന്‍കര സ്വദേശിനി പരാതി നല്‍കിയത്. അമലിന് വിദേശത്ത് രണ്ട് ലക്ഷം രൂപ ശമ്പളമുള്ള ജോലി ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വിവാഹം നടത്തിയതെന്നും യുവതി പരാതിയില്‍ പരയുന്നു.

വിവാഹത്തിന് ശേഷം സ്ത്രീധനം കുറവാണെന്ന് പറഞ്ഞ് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നുവെന്നും യുവതി പറയുന്നു. ഗള്‍ഫിലേക്കെന്ന് പറഞ്ഞ് ഇയാള്‍ ഇടക്കിടെ വീട്ടില്‍ നിന്ന് പോകാറുണ്ടെന്നും എന്നാലത് കൊച്ചിയിലെ വേറെ ഭാര്യയുടെ അടുത്തേക്കാണ് പോയതെന്ന് തനിക്ക് പിന്നീടാണ് മനസ്സിലായതെന്നും യുവതി പറയുന്നു. എല്ലാ തട്ടിപ്പിനും അമലിന്റെ വീട്ടുകാരും കൂട്ട് നിന്നുവെന്നും യുവതി ആരോപിച്ചു.

അമലിന് മറ്റൊരു ഭാര്യയും കുഞ്ഞും ഉണ്ടെന്നറിഞ്ഞതോടെയാണ് താന്‍ വിവാഹത്തട്ടിപ്പിന് ഇരയായെന്ന കാര്യം പരാതിക്കാരി മനസ്സിലാക്കിയത്. അതേസമയം, അമലിനും കുടുംബത്തിനുമെതിരെ പാറശാല പോലീസില്‍ യുവതി പരാതി നല്‍കിയിരുന്നു. ഈ ബന്ധത്തില്‍ ഇവര്‍ക്ക് ഒന്നരവയസ്സ് പ്രായമായ കുട്ടിയുണ്ട്.

Exit mobile version