കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ട്; ഫുട്പാത്ത് കയ്യേറി കച്ചവടം നടത്തിയ തട്ടുകടകള്‍ക്ക് പൂട്ടിട്ടു

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ അനധികൃതമായി പ്രവര്‍ത്തിച്ചു വന്നിരുന്ന തട്ടുകടകള്‍ നരഗസഭാ അധികൃതര്‍ പൊളിച്ചുമാറ്റി. വെള്ളയമ്പലം മുതല്‍ പാളയം ഫൈന്‍ ആര്‍ട്‌സ് കോളജിനു മുന്‍വശം വരെയുള്ള തട്ടുകടകളാണ് പൊളിച്ചത്. ഇത്തരം കടകളും വഴിവാണിഭ കേന്ദ്രങ്ങളും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകുന്ന തരത്തില്‍ ഫുട്പാത്ത് കയ്യേറിയിരുന്നു. ഇതിനെ തുടര്‍ന്നാണ് റവന്യൂ വിഭാഗവും ആരോഗ്യവിഭാഗവും ചേര്‍ന്ന് നടപടി സ്വീകരിച്ചത്.

ഇവ മാത്രമല്ല വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടകളും നീക്കം ചെയ്യാന്‍ നഗരസഭ തീരുമാനിച്ചിട്ടുണ്ട്. ഇവയെക്കുറിച്ചു പൊതുജനങ്ങളില്‍ നിന്നും വ്യാപകമായ പരാതി ലഭിച്ചിട്ടുണ്ടെന്നു മേയര്‍ വികെ പ്രശാന്ത് അറിയിച്ചു.

Exit mobile version