‘എനിയ്ക്ക് നീന്തി രക്ഷപ്പെടാം, പക്ഷേ അമ്മാമയെ ആറിന് വിട്ട് കൊടുത്തുള്ള രക്ഷ ആവശ്യമില്ല’ മുങ്ങിതാഴ്ന്ന അമ്മൂമ്മയെ ജീവിതത്തിന്റെ കരയിലേയ്ക്ക് പിടിച്ചു കയറ്റി ആറാം ക്ലാസുകാരന്‍! ബിഗ് സല്യൂട്ട്

മിതവേഗത്തിലെത്തിയ വഞ്ചിവീട് വള്ളത്തിലിടിച്ചു കടന്നുപോകുകയായിരുന്നു.

ആലപ്പുഴ: വെള്ളത്തില്‍ മുങ്ങി താഴ്ന്ന അമ്മൂമ്മയെ ജീവിതത്തിന്റെ കരയിലേയ്ക്ക് പിടിച്ചു കയറ്റി ആറാം ക്ലാസുകാരന്‍ കൊച്ചുമകന്‍. എനിയ്ക്ക് നീന്തി രക്ഷപ്പെടാം, പക്ഷേ അമ്മാമയെ ആറിന് വിട്ട് കൊടുത്തുള്ള രക്ഷ ആവശ്യമില്ല എന്ന ദൃഢനിശ്ചയത്തോടെയാണ് പേരക്കുട്ടിയായ റോജിന്‍ 60കാരിയായ അമ്മൂമ്മയെ രക്ഷിക്കാന്‍ തുനിഞ്ഞത്. ആറില്‍ മാത്രമല്ല, ആറ്റിലും നീന്തി തുടിച്ചതാണ് റോജിന് എന്ന പയ്യന് ഇത്രയും ആത്മവിശ്വാസം പകരുവാന്‍ ഇടയായത്.

ആറു ദിവസം മുന്‍പു മരിച്ച കരിച്ചിറ വാളേക്കാട് വീട്ടില്‍ വിജെ ജോസഫിന്റെ കുഴിമാടത്തില്‍ പ്രാര്‍ത്ഥിക്കാന്‍ പോകുമ്പോഴാണു ജോസഫിന്റെ ഭാര്യ മറിയാമ്മയും (60) പുന്നപ്ര യുപി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയായ പേരക്കുട്ടി റോജിനും (11) ഇന്നലെ വള്ളംമുങ്ങി അപകടത്തില്‍പ്പെട്ടത്. പൂക്കൈതയാറിന്റെ അക്കരെ ചെമ്പുംപുറം നര്‍ബോനപുരം പള്ളിയിലേക്കായിരുന്നു യാത്ര. സംസ്‌കാരം കഴിഞ്ഞതു മുതല്‍ എന്നും റോജിനൊപ്പമാണു മറിയാമ്മ കുഴിമാടത്തിലെ പ്രാര്‍ത്ഥനയ്ക്കു പോയിരുന്നത്. ഇന്നലെ രാവിലെ 6.45 നു യാത്ര പുറപ്പെട്ട ഇരുവരും നദിയിലൂടെ അല്‍പദൂരം തുഴഞ്ഞപ്പോഴേക്കും അമിതവേഗത്തിലെത്തിയ വഞ്ചിവീട് വള്ളത്തിലിടിച്ചു കടന്നുപോകുകയായിരുന്നു.

ഇടിച്ചിട്ട് പോയ വഞ്ചിവീട് നിര്‍ത്തിയില്ല. ഇരുവര്‍ക്കും നീന്തല്‍ അറിയാമായിരുന്നെങ്കിലും മറിയാമ്മയുടെ കാലുകളില്‍ സാരി കുരുങ്ങിയതോടെ എല്ലാം കൈവിട്ടുപോവുകയായിരുന്നു. ഇതുകണ്ട റോജിന്‍ ഇടംകൈ വള്ളത്തിലും വലംകൈ അമ്മൂമ്മയുടെ കൈയിലുമായി പിടിച്ചു കരയിലേക്കു നീന്താന്‍ തുടങ്ങി. കരയിലെത്തിയ ശേഷം വീട്ടിലേക്കു മടങ്ങിയ ഇരുവരും വസ്ത്രം മാറി അതേ വള്ളത്തില്‍ വീണ്ടും പള്ളിയിലേക്കു പുറപ്പെട്ടു.

‘എനിക്കു നീന്തി രക്ഷപ്പെടാം. അമ്മൂമ്മയെക്കൂടി കരയ്‌ക്കെത്തിക്കണമെന്നായിരുന്നു ആഗ്രഹം’മറിയാമ്മയോടു ചേര്‍ന്നുനിന്നു റോജിന്‍ പറഞ്ഞു. പുന്നപ്ര തെക്ക് പുത്തന്‍പുരക്കല്‍ റോബര്‍ട്ടിന്റെ മകനാണു റോജിന്‍. റോജിന്റെ മാതാവ് ജിന്‍സിയുടെ അമ്മയാണു മറിയാമ്മ. സമയചോതിമായ ഇടപെടലിനും അതിസാഹസത്തിനും നിറകൈയ്യടിയാണ് റോജിന് ലഭിക്കുന്നത്.

Exit mobile version