ഇന്നും കണ്ണീരോർമയായി അർജുൻ, ഓർമ്മകൾക്ക് ഒരുവയസ്സ്

കോഴിക്കോട്: കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലിൽപ്പെട്ട് ജീവന്‍ പൊലിഞ്ഞ അര്‍ജുന്റെ ഓര്‍മകള്‍ക്ക് ഇന്നേക്ക് ഒരു വയസ്സ്. മലയാളികളുടെ മനസ്സിൽ ഇന്നും വേദനയോടെ ജീവിക്കുകയാണ് അർജുൻ.

കഴിഞ്ഞ വര്‍ഷം ജൂലൈ 16നായിരുന്നു ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കോഴിക്കോട് കണ്ണാടിക്കല്‍ മൂലാടിക്കുഴിയില്‍ അര്‍ജുനെ കാണാതായത്. ദേശീയപാതയോരത്ത് ലോറി നിര്‍ത്തിയിട്ട് ഉറങ്ങുകയായിരുന്ന ഡ്രൈവര്‍ അര്‍ജുനും ലോറിയും അപ്രതീക്ഷിതമായുണ്ടായ മണ്ണിടിച്ചിലില്‍ ഗംഗാവലി പുഴയിലേക്ക് പതിക്കുകയായിരുന്നു.

മലയാളികള്‍ മുഴുവനും ഉറക്കമില്ലാതെ കാത്തിരുന്ന 72 ദിവസങ്ങള്‍ക്കൊടുവില്‍ അര്‍ജുന്റെ ലോറിയും മൃതദേഹവും സെപ്റ്റംബര്‍ 25ന് വൈകിട്ടോടെ പുഴയില്‍ നിന്നും കണ്ടെത്തിയത്.

Exit mobile version