മനുഷ്യക്കടത്തലിന് പിന്നില്‍ മലയാളിയോ..? ഓസ്‌ട്രേലിയയിലേക്ക് കടന്ന ബോട്ട് തിരിച്ചറിഞ്ഞു

കൊച്ചി: സംസ്ഥാനത്തെ ഭീതിയിലാഴ്ത്തി മനുഷ്യക്കടത്ത് നടത്തിയ ബോട്ട് തിരിച്ചറിഞ്ഞു. മുനമ്പത്ത് നിന്ന് ഓസ്‌ട്രേലിയയിലേക്ക് പുറപ്പെട്ട ബോട്ടാണ് പോലീസ് തിരിച്ചറിഞ്ഞത്. അതേസമയം ആന്ധ്ര, കോവളം സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ദേവമാതാ എന്ന ബോട്ടിലാണ് ആളുകളെ ഓസ്ട്രേലിയയിലേക്ക് കടത്തിയതെന്ന് ആലുവ റൂറല്‍ എസ്പി വ്യക്തമാക്കി. ബോട്ട് വാങ്ങിയത് കുളച്ചല്‍ സ്വദേശിയാണെന്ന് പോലീസ് കണ്ടെത്തി. 1.20 കോടി രൂപയ്ക്കായിരുന്നു വില്‍പ്പന.

കഴിഞ്ഞ ദിവസമാണ് സ്ത്രീകളും കുട്ടികളും ഗര്‍ഭിണികളുമടക്കം നാല്‍പ്പതോളം ആളുകള്‍ തീരം വിട്ടതായി സൂചന ലഭിച്ചത്. ഇവരില്‍ പത്തുപേരുടെ ചെറുസംഘങ്ങളായി സമീപത്തെ റിസോര്‍ട്ടുകളില്‍ ഇവര്‍ താമസിച്ചിരുന്നതായി പോലീസ് കണ്ടെത്തി. സംഘത്തിലെ ചിലര്‍ വിമാനമാര്‍ഗം ഡല്‍ഹിയില്‍ നിന്ന് എത്തിയതായും പോലീസ് പറയുന്നു. കഴിഞ്ഞ ദിവസം ഒരു തമിഴ്നാട് സ്വദേശിയുടെ ബോട്ട് പതിവിലും കൂടുതല്‍ ഇന്ധനം നിറച്ചതായും കണ്ടെത്തിയിട്ടുണ്ട്.

മാത്രമല്ല ഇവര്‍ ഉപേക്ഷിച്ചതെന്ന് കരുതുന്ന ഏതാനും ബാഗുകളും വസ്ത്രങ്ങളും കഴിഞ്ഞ ദിവസം ഹാര്‍ബറിനു സമീപം കണ്ടെത്തിയിരുന്നു. ബാഗില്‍ ഉണങ്ങിയ പഴങ്ങളും വിമാനടിക്കറ്റുകളും കണ്ടെത്തി. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് സംഭവം മനുഷ്യക്കടത്താെണന്ന് വ്യക്തമായത്.

Exit mobile version