അനിൽ ആന്റണി 25 ലക്ഷം വാങ്ങിയതിന് തെളിവ്; ശോഭ സുരേന്ദ്രൻ ഭൂമിയിടപാടിന് 10 ലക്ഷം വാങ്ങി; മാധ്യമങ്ങൾക്ക് മുന്നിൽ തെളിവുമായി ടിജി നന്ദകുമാർ

ന്യൂഡൽഹി: ഏറെ കോളിളക്കം സൃഷ്ടിക്കുന്ന പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണിക്കെതിരായ ആരോപണം കടുപ്പിച്ച് ടിജി നന്ദകുമാർ. അനിൽ പണം വാങ്ങിയെന്ന് തെളിയിക്കുന്നതിനായി കൂടുതൽ ചിത്രങ്ങളും രേഖകളും നന്ദകുമാർ മാധ്യമങ്ങൾക്ക് മുന്നിൽ പങ്കുവെച്ചു. എൻഡിഎ അധികാരത്തിൽ വന്നാലും ഇന്ത്യ സഖ്യം അധികാരത്തിൽ വന്നാലും താൻ ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അനിൽ സ്റ്റാൻഡിങ് കോൺസൽ നിയമനത്തിന് 25 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് നന്ദകുമാർ ആരോപിക്കുന്നത്. സ്റ്റാൻഡിങ് കോൺസിൽ ഇന്റർവ്യൂ കോൾ ലെറ്റർ പകർപ്പ് കയ്യിൽ ഉണ്ട്. നിയമനം നടക്കാതെ വന്നപ്പോൾ അഞ്ചുതവണയായി പണം തിരിച്ചുനൽകുകയും ചെയ്‌തെന്നും നന്ദകുമാർ പറഞ്ഞു. ആൻഡ്രൂസ് ആന്റണിയുടെ അടുപ്പക്കാരനാണ് അനിൽ ആന്റണി. മോഡിയും അനിൽ ആന്റണിയും ആൻഡ്രൂസ് ആന്റണിയും ഒരുമിച്ച് നിൽക്കുന്നതിന്റെ ചിത്രങ്ങളും അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു.

ALSO READ- മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; ഹോട്ടലുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ‘മിന്നല്‍’ പരിശോധന! 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

കൂടാതെ, ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ശോഭാ സുരേന്ദ്രൻ പത്തുലക്ഷം രൂപ വാങ്ങിയതിന് തെളിവുകൾ കയ്യിൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ”ബിജെപിയുടെ ക്രൗഡ്പുള്ളർ നേതാവ് എന്റെ കയ്യിൽ നിന്ന് പത്തുലക്ഷം രൂപ വാങ്ങിയിട്ട് മടക്കിത്തന്നിട്ടില്ല.” നന്ദകുമാർ പറഞ്ഞു. രസീതും മാധ്യമങ്ങൾക്ക് മുന്നിൽ കാണിച്ചു.

Exit mobile version