ഷുക്കൂറിനെ പാട്ടിന് വിടുക: ഷുക്കൂറിന്റെ ജീവിത കഥ അല്ല ആടുജീവിതം; അത് എന്റെ നോവല്‍ ആണ്, വിമര്‍ശനങ്ങളോട് ബെന്യാമിന്‍ പറയുന്നു

കൊച്ചി: ജനലക്ഷങ്ങള്‍ ഹൃദയത്തിലേറ്റിയ ആടുജീവിതം നോവല്‍ പോലെ ബ്ലെസിയൊരുക്കിയ സിനിമയെയും പ്രേക്ഷക ലോകം ഏറ്റെടുത്തിരിക്കുകയാണ്. ലോകമെമ്പാടു നിന്നും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. ആലപ്പുഴ സ്വദേശിയായ നജീബിന്റെ ജീവിതമാണ് ബ്ലെസി ആടുജീവിതം നോവലാക്കിയത്. അതാണ് ബ്ലെസി സിനിമയാക്കിയതും. പിന്നാലെ നോവലിലെ പ്രധാന ഭാഗങ്ങള്‍ ചിത്രത്തില്‍ വരാത്തതിന കുറിച്ച് വിമര്‍ശനങ്ങളും നിറയുന്നുണ്ട്. ഇപ്പോഴിതാ അതിനെല്ലാം മറുപടി നല്‍കുകയാണ് ബെന്യാമിന്‍.

തന്റെ കഥയായ ആടുജീവിതത്തിലെ നായകന്‍ നജീബ് ആണെന്നും അത് ഷുക്കൂര്‍ അല്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. അനേകം ഷുക്കൂറുമാരില്‍ നിന്നും കടം കൊണ്ട കഥാപാത്രമാണ് നജീബെന്നും 30% ലും താഴെ മാത്രമേ അതില്‍ ഷുക്കൂര്‍ ഉള്ളു എന്നും ബെന്യാമിന്‍ പറയുന്നു.

കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളായി പറഞ്ഞുകൊണ്ട് ഇരിക്കുന്ന കാര്യങ്ങള്‍ സിനിമ ഇറങ്ങിയ പശ്ചാത്തലത്തില്‍ ഒരിക്കല്‍ കൂടി പറയുന്നു. എന്റെ കഥയിലെ നായകന്‍ നജീബ് ആണ്. ഷുക്കൂര്‍ അല്ല. അനേകം ഷുക്കൂറുമാരില്‍ നിന്നും കടം കൊണ്ട കഥാപാത്രമാണ് നജീബ്. അതില്‍ പലരുടെ, പലവിധ അനുഭവങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 30% ലും താഴെ മാത്രമേ അതില്‍ ഷുക്കൂര്‍ ഉള്ളു.

ഷുക്കൂറിന്റെ ജീവിത കഥ അല്ല ആടുജീവിതം. അത് എന്റെ നോവല്‍ ആണ്. നോവല്‍. അത് അതിന്റെ പുറം പേജില്‍ വലിയ അക്ഷരത്തില്‍ എഴുതി വച്ചിട്ടുണ്ട്. അത് ജീവിതകഥ ആണെന്ന് ആരെങ്കിലും ധരിക്കുന്നെങ്കില്‍ അത് എന്റെ കുഴപ്പമല്ല. നോവല്‍ എന്താണെന്ന് അറിയാത്തത്തവരുടെ ധാരണ പിശകാണ്. അതിലെ ആ കഥാപാത്രം ചെയ്യുന്ന ഓരോ പ്രവൃത്തിക്കും ഞാനാണ് ഉത്തരവാദി. എനിക്ക് അതിനു വിശദീകരണങ്ങള്‍ ഉണ്ട്. ഒരായിരം വേദികളില്‍ ഞാനത് പറഞ്ഞിട്ടുണ്ട്.

അതുകൊണ്ട് ഷുക്കൂറിനെ അദ്ദേഹത്തിന്റെ പാട്ടിനു വിടുക. ഇതൊക്കെ നടന്നതാണോ എന്ന അസംബന്ധം ഒഴിവാക്കുക. നോവലിനെ സംബന്ധിച്ച്, ഒരിക്കല്‍ കൂടി പറയുന്നു, നോവലിനെ സംബന്ധിച്ച് എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ എന്നോട് ചോദിക്കുക, ബെന്യാമിന്‍ കുറിച്ചു.

Exit mobile version