പത്ത് മാസം മുൻപ് ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റു; ചികിത്സയിലിരിക്കെ യുവാവ് മരിച്ചു

പൂച്ചാക്കൽ: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവിന് ദാരുണമരണം. അപകടം നടന്ന് പത്ത് മാസങ്ങൾക്ക് ശേഷമാണ് യുവാവ് മരണത്തിന് കീഴടങ്ങിയത്. ചേർത്തല പള്ളിപ്പുറം പഞ്ചായത്ത് ആറാം വാർഡിൽ കൂവക്കാട്ട്ചിറ പ്രകാശന്റെ മകൻ പ്രണവ് (25) ആണ് മരിച്ചത്.

2023 മെയ് ഏഴിന് നടന്ന അപകടത്തിൽ അന്ന് ബൈക്കിൽ ഒപ്പം സഞ്ചരിച്ചിരുന്ന പ്രണവിന്റെ സുഹൃത്തുക്കളായ രണ്ട് പേർ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചിരുന്നു. ചേർത്തല-അരൂക്കുറ്റി റോഡിൽ മാക്കേക്കവലയിലാണ് അപകടം ഉണ്ടായത്.

അപകടത്തിൽ ഗുരുതരമായി തലയക്ക് പരിക്കേറ്റ പ്രണവ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലുൾപ്പടെ വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. പ്രണവിന്റെ സുഹൃത്തുക്കളായ ചേന്നംപള്ളിപ്പുറം പഞ്ചായത്ത് ആറാം വാർഡ് വള്ളിക്കാട്ട് കോളനി മട്ടപ്പുറത്തുവെളി പ്രണവ് പ്രമോദ് (22), തൂവാനത്തുവെളി ബിസ്മൽ ബാബു (26) എന്നിവരാണ് അപകടദിവസം മരിച്ചത്.

ALSO READ- ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ഒന്നരക്കോടി തട്ടിയെടുത്തു: കണ്ണൂര്‍ സ്വദേശിയ്‌ക്കെതിരെ പരാതി

മൂവരും സഞ്ചരിച്ചിരുന്ന ബൈക്ക് കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണംതെറ്റി എതിരേവരികയായിരുന്ന സ്വകാര്യ ബസിന്റെ അടിയിലേക്ക് വീഴാണ് അപകടമുണ്ടായത്.

Exit mobile version