ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ഒന്നരക്കോടി തട്ടിയെടുത്തു: കണ്ണൂര്‍ സ്വദേശിയ്‌ക്കെതിരെ പരാതി

അബുദബി: ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും വന്‍ തുക തട്ടിയെടുത്ത് മുങ്ങി മലയാളി യുവാവ്. എമിറേറ്റിലെ ഖാലിദിയ മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലാണ് വന്‍ അട്ടിമറി നടന്നത്. ക്യാഷ് ഓഫീസ് ഇന്‍ ചാര്‍ജായി ജോലി ചെയ്തിരുന്ന കണ്ണൂര്‍ നാറാത്ത് സുഹറ മന്‍സിലില്‍ പൊയ്യക്കല്‍ പുതിയ പുരയില്‍ മുഹമ്മദ് നിയാസി (38)നെതിരെയാണ് പരാതി. ഒന്നരക്കോടിയോളം രൂപ (ആറ് ലക്ഷം ദിര്‍ഹം) അപഹരിച്ചതായാണ് ലുലു ഗ്രൂപ്പ് അബുദബി പോലീസില്‍ പരാതി നല്‍കിയത്. എംബസി വഴി നിയാസിനെതിരെ കേരള പോലീസിലും ലുലു ഗ്രൂപ്പ് പരാതി നല്‍കിയിട്ടുണ്ട്.

ഈ മാസം 25-ാം തീയതി നിയാസ് ഡ്യൂട്ടിക്കെത്താതിരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അന്വേഷണം ആരംഭിച്ചത്. നിയാസിന്റെ മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിലാണ് പണം നഷ്ടപ്പെട്ട വിവരം കണ്ടെത്തിയത്.

ക്യാഷ് ഓഫീസിലാണ് നിസാര്‍ ജോലി ചെയ്യുന്നത്. ക്യാഷ് ഓഫിസില്‍ ജോലി ചെയ്യുന്നതുകൊണ്ട് നിയാസിന്റെ പാസ്പോര്‍ട്ട് കമ്പനിയാണ് നിയമപ്രകാരം സൂക്ഷിക്കുന്നത്. ആയതിനാല്‍ നിയാസ് യുഎഇയില്‍ നിന്ന് പുറത്തുപോകാന്‍ സാധ്യതയില്ല. 15 വര്‍ഷകാലമായി ലുലുവിന്റെ ഭാമാണ് നിസാര്‍. ഭാര്യയും മക്കളും നിസാറിനൊപ്പം ആണ് താമസിക്കുന്നത്.

Exit mobile version