കാളികാവിലെ രണ്ടര വയസ്സുകാരിയുടെ മരണം: പിതാവ് അറസ്റ്റില്‍, കുഞ്ഞിനെ പതിവായി മര്‍ദ്ദിച്ചിരുന്നെന്ന് ബന്ധുക്കള്‍

മലപ്പുറം: മലപ്പുറം കാളികാവ് ഉദിരംപൊയിലില്‍ രണ്ടര വയസ്സുകാരിയുടെ മരണത്തില്‍ കുട്ടിയുടെ പിതാവ് അറസ്റ്റില്‍. കുട്ടിയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതാണെന്ന ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്നാണ് നടപടി. പിതാവ് മുഹമ്മദ് ഫായിസിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കുട്ടിയെ പിതാവ് കൊലപ്പെടുത്തിയതാണെന്ന് മാതാവും ബന്ധുക്കളും പറഞ്ഞു.

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയെന്ന് അറിയിച്ചാണ് പിതാവ് മരിച്ച കുഞ്ഞിനെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ഫായിസ് കുഞ്ഞിനേയും മാതാവിനേയും പതിവായി മര്‍ദ്ദിക്കാറുണ്ടെന്നും പോലീസില്‍ അറിയിച്ചെങ്കിലും നീതി ലഭിച്ചില്ലെന്നും കുടുംബം പറഞ്ഞു.

ഫായിസിന്റെ മകള്‍ നസ്‌റീന്‍ ഇന്നലെയാണ് മരിച്ചത്. കുട്ടിയുടെ മരണത്തില്‍ ഫായിസിനെതിരെ, കുട്ടിയുടെ ഉമ്മയുടെ ബന്ധുക്കള്‍ ആരോപണവുമായി രംഗത്ത് വന്നിരുന്നു. കുട്ടിയെ ഇയാള്‍ നിരന്തരം മര്‍ദ്ദിച്ചിരുന്നുവെന്നാണ് ഉമ്മൂമ്മ റംലത്ത് ആരോപിച്ചത്.

ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം കുഞ്ഞിന്റെ കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് മൊഴി. അലമാരിയിലേക്കും കട്ടിലിലേക്കും എറിഞ്ഞെന്നും പറഞ്ഞു. കുട്ടിയുടെ ഉമ്മയ്‌ക്കൊപ്പം മുത്തശ്ശിയേയും മുഹമ്മദ് ഫാസില്‍ പതിവായി മര്‍ദ്ദിച്ചിരുന്നു. കുട്ടിയുടെ ദേഹത്ത് പരുക്കേറ്റ ഒട്ടേറെ പാടുകളുണ്ട്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കൊലപാതകമാണന്ന് തെളിഞ്ഞാല്‍ അറസ്റ്റിലേക്ക് കടക്കുമെന്നാണ് പോലീസ് പറയുന്നു.

Exit mobile version