ആരോഗ്യ വകുപ്പിന്റെ കര്‍ശന പരിശോധന, ബത്തേരിയില്‍ ഏഴ് ഹോട്ടലുകളില്‍ നിന്ന് പഴകിയഭക്ഷണം പിടിച്ചെടുത്തു, പിഴ ചുമത്തി

ഏഴ് സ്ഥാപനങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷണങ്ങള്‍ പിടികൂടിയത്.

ബത്തേരി: ബത്തേരി നഗരത്തിലെ വിവിധ റെസ്റ്റോറന്റുകളില്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണം പിടികൂടി. ഏഴ് സ്ഥാപനങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷണങ്ങള്‍ പിടികൂടിയത്. ഇവര്‍ക്കെതിരെ പിഴ ചുമത്തി. അതേസമയം, ഒരു സ്ഥാപനത്തിന്ന് ന്യൂനതകള്‍ പരിഹരിക്കാന്‍ നോട്ടീസും നല്‍കി.

ഇന്ന് രാവിലെയാണ് ബത്തേരി ടൗണിലും പരിസരങ്ങളിലുള്ള 15 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയത്. ഇതില്‍ ബീനാച്ചി ടൗണില്‍ പ്രവര്‍ത്തിക്കുന്ന ഷാര്‍ജ ഹോട്ടല്‍, ബത്തേരി അസംപ്ഷന്‍ ഡി അഡിക്ഷന്‍ സെന്റര്‍ കാന്റീന്‍, ഗ്രാന്റ് ഐറിസ് ദൊട്ടപ്പന്‍കുളം, ബത്തേരി ടൗണിലെ മലബാര്‍ ഹോട്ടല്‍, എംഇഎസ് കാന്റീന്‍, കൊളഗപ്പാറ വയനാട് ഹില്‍ സ്യൂട്ട്, കോട്ടക്കുന്ന് സല്‍ക്കാര മെസ് എന്നിവിടങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടിയത്.

ALSO READ സാരി പ്രിയർക്ക് നവ്യ നായരുടെ പ്രിയപ്പെട്ട സാരികൾ സ്വന്തമാക്കാം; അവസരമൊരുക്കി താരം

പഴകിയ പൊറോട്ട, ചപ്പാത്തി, ഫ്രൈഡ് റൈസ്, ചിക്കന്‍-ബീഫ് ഫ്രൈ, കറികള്‍, മയോണൈസ് എന്നിവയാണ് പിടികൂടിയത്. കൂടാതെ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനവും കണ്ടെത്തിയിട്ടുണ്ട്. പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടിയ സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ചുമത്തി.

Exit mobile version