സിദ്ധാര്‍ഥന്റെ വീട് സന്ദര്‍ശിച്ച് വെറ്ററിനറി സര്‍വകലാശാല വിസി

വയനാട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ വീട് സന്ദര്‍ശിച്ച് വെറ്ററിനറി സര്‍വകലാശാല വിസി പിസി ശശീന്ദ്രനാഥ് സന്ദര്‍ശിച്ചു. കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പരിശോധിക്കുമെന്നും ആരുടെയൊക്കെ ഭാഗത്ത് തെറ്റുപറ്റിയിട്ടുണ്ടെന്ന് കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. സര്‍വകലാശാലയുടെ ഭാഗത്തെ വീഴ്ച ഡീന്‍ വിശദീകരിക്കണമെന്നും വിസി പറഞ്ഞു

മരണം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ചയുണ്ടായില്ലെന്ന് സര്‍വകലാശാലാ ഡീന്‍ എം.കെ നാരായണന്‍ പറഞ്ഞു. ഹോസ്റ്റലില്‍ നേരത്തെ റാഗിങ് നടന്നിട്ടില്ല. അടിയുണ്ടായെന്ന വിവരം അറിഞ്ഞില്ലെന്നും ഡീന്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘വാര്‍ഡന്‍ ഹോസ്റ്റലില്‍ അല്ല താമസിക്കുന്നത്. വിവരം അറിയിച്ചപ്പോള്‍ 10 മിനിറ്റിനുള്ളില്‍ അവിടെ എത്തി. ബന്ധുക്കളെ യഥാസമയം അറിയിച്ചു.

എല്ലാ കാര്യവും ഡീനിന് ചെയ്യാനാകില്ല. ഹോസ്റ്റലില്‍ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ലെന്ന് അസിസ്റ്റന്റ് വാര്‍ഡന്‍ റിപ്പോര്‍ട്ട് തന്നു. സര്‍വകലാശാലയ്ക്ക് തെറ്റുപറ്റിയിട്ടില്ല. വിദ്യാര്‍ഥികളെ ആരെയും സംരക്ഷിക്കുവാന്‍ ശ്രമിച്ചിട്ടില്ല. മര്‍ദനമേറ്റ കാര്യം സിദ്ധാര്‍ഥ് പറഞ്ഞില്ല. വീട്ടുകാരോട് വിവരം അറിയിച്ചില്ല’, ഡീന്‍ പറഞ്ഞു.

Exit mobile version