ഗര്‍ഭപാത്രം നീക്കം ചെയ്യാത്ത ആര്‍ത്തവ ചക്രം നിലക്കാത്ത യുവതി ആരുടെയും നെഞ്ചിന്‍ കൂട്ടില്‍ ചവിട്ടാതെ ഇന്നലെ പതിനെട്ടാം പടി ചവിട്ടി..! എന്താ ശുദ്ധക്രിയ നടത്തുന്നില്ലേ; തന്ത്രിയെ വെല്ലുവിളിച്ച് ഫേസ്ബുക്ക് കൂട്ടായ്മ

തിരുവനന്തപുരം: ആരുടെയും നെഞ്ചിന്‍ കൂട്ടില്‍ ചവിട്ടിയല്ലാതെ വീണ്ടും ശബരിമലയിലെ 18 ആം പടി ചവിട്ടി. അതും മുപ്പത്തിയൊമ്പതുകാരി. എന്താ ശൂദ്ര കലാപത്തിന് നേതൃത്വം കൊടുത്ത് കേരളത്തെ അസ്വസ്ഥമാക്കിയ രാഹുല്‍ ഈശ്വര്‍ മുതല്‍ സുകുമാരന്‍ നായര്‍ വരെയുള്ളവര്‍ ഇതൊന്നും അറിഞ്ഞില്ലേ എന്ന് ഫേസ്ബക്ക് കൂട്ടായ്മ. മാത്രമല്ല തന്ത്രി ശുദ്ധിക്രിയ നടത്തി ഭക്തരോട് മാപ്പ് പറയാനും ഫേസ്ബുക്ക് കൂട്ടായ്മ വെല്ലുവിളിയുമായി നടത്തി.

ദര്‍ശനം നടത്താന്‍ താത്പര്യമുള്ള യുവതികളെ സംഘടിപ്പിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് കൂട്ടായ്മയാണ് ഇത്തരമൊരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. എന്നാല്‍ ഇക്കാര്യം പോലീസോ സര്‍ക്കാര്‍ വൃത്തങ്ങളോ സ്ഥിരീകരിച്ചിട്ടില്ല. 36കാരിയായ ദളിത് യുവതി കഴിഞ്ഞ ദിവസം 7.30ന് പതിനെട്ടാം പടി വഴി ശ്രീകോവിലിന് മുന്നിലെത്തുകയും ദര്‍ശനവും നെയ്യഭിഷേകവും കഴിഞ്ഞ് 10.30ന് പമ്പയില്‍ തിരിച്ചെത്തുകയും ചെയ്തുവെന്നാണ് അവകാശവാദം.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

ശൂദ്ര കലാപത്തിന് നേതൃത്വം കൊടുത്ത് കേരളത്തെ അസ്വസ്ഥമാക്കിയ രാഹുല്‍ ഈശ്വര്‍ മുതല്‍ സുകുമാരന്‍ നായര്‍ വരെയുള്ളവരോടാണ് ….
ആരുടെയും നെഞ്ചിന്‍ കൂട്ടില്‍ ചവിട്ടിയല്ലാതെ നവോത്ഥാന കേരളം ഇന്നലെ (ജനുവരി 8 )വീണ്ടും ശബരിമലയിലെ 18 ആം പടി ചവിട്ടി കയറിയിരിക്കുന്നു …

കേരളത്തിന്റെ മുന്നോട്ടു പോക്കിനെ തടയാന്‍ ഒരു പ്രതിലോമശക്തികളേയും അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ചു കൊണ്ട് മലയാളി തന്നെയായ 36 വയസ്സുള്ള ദളിത് യുവതി പതിനെട്ടാം പടി കയറിയിരിക്കുകയാണ് . ഇന്നലെ കാലത്ത് 7.30 ന് ശ്രീകോവിലിനു മുന്നിലെത്തുകയും നെയ്യഭിഷേകം മുതല്‍ എല്ലാ ചടങ്ങുകളും അയ്യപ്പക്ഷേത്രത്തിലും മാളികപ്പുറം ക്ഷേത്രത്തിലും നടത്തി രാവിലെ 10.30 ഓടെ അവര്‍ തിരിച്ച് പമ്ബയിലെത്തുകയും ചെയ്ത് സ്ത്രീവിരുദ്ധമായ ബ്രാഹ്മണാചാരങ്ങളെ വെല്ലുവിളിക്കുകയും ചെയ്തിരിക്കുകയാണ് . ഓര്‍മ്മിക്കുക , ഗര്‍ഭപാത്രം നീക്കം ചെയ്യാത്ത ആര്‍ത്തവ ചക്രം നിലക്കാത്ത യുവതിയാണ് ഇന്നലെ ശബരിമലയിലെത്തിയത് .

തന്ത്രിയോട് : താങ്കളുടെ ഭാഷയില്‍ അമ്ബലം അശുദ്ധമായിട്ട് 24 മണിക്കൂര്‍ കഴിഞ്ഞിരിക്കുന്നു . ഒന്നുകില്‍ വിശുദ്ധി നഷ്ടപ്പെട്ട മൂര്‍ത്തിക്കു മുമ്ബില്‍ പൂജ നടത്തി ഇന്നലെ രാവിലെ മുതല്‍ വഞ്ചിക്കപ്പെട്ട ലക്ഷക്കണക്കിന് ഭക്തരോട് മാപ്പ് പറയുക അല്ലെങ്കില്‍ ബിന്ദുവിനേയും കനക ദുര്‍ഗ്ഗയേയും അപമാനിക്കാന്‍ ശുദ്ധി കലശം നടത്തിയതിന് പരസ്യമായി മാപ്പു പറയുക .

Exit mobile version