ആലുവ അദ്വൈതാശ്രമത്തില്‍ നിന്നും 45000 രൂപയും എടിഎം കാര്‍ഡുകളും മോഷ്ടിച്ചസംഭവം; യുവാവ് അറസ്റ്റില്‍

കൊച്ചി: ആലുവ അദ്വൈതാശ്രമത്തില്‍ മോഷണം നടത്തിയയാള്‍ പിടിയില്‍. ആലുവ ദേശം സ്വദേശി സരിന്‍ കുമാറാണ് പിടിയിലായത്. ആശ്രമത്തിലെ മുറി കുത്തിത്തുറന്ന് 45000 രൂപയും രണ്ട് എടിഎം കാര്‍ഡുകളും മോഷ്ടിച്ചു.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 7 ന് പുലര്‍ച്ചെയാണ് സംഭവം. ആ ശ്രമത്തില്‍ വഴിപാടായും മറ്റും ലഭിച്ച തുകയായിരുന്നു ഇത്. എടിഎം കാര്‍ഡ് രണ്ട് കവറുകള്‍ക്കുള്ളിലാണ് സൂക്ഷിച്ചിരുന്നത്. ഇതിന് പുറത്ത് പിന്‍ നമ്പറും കുറിച്ചിരുന്നു. തുടര്‍ന്ന് എടിഎം കാര്‍ഡുപയോഗിച്ച് 30000 രൂപ പിന്‍വലിച്ചു. രണ്ട് പെട്രോള്‍ പമ്പുകളില്‍ നിന്നായി എടിഎം കാര്‍ഡുപയോഗിച്ച് 750 രൂപയുടെ പെടോളും അടിച്ചു.

ആശ്രമത്തിലെ സിസിടിവി ക്യാമറയില്‍ നിന്നുമാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്
ഇയാള്‍ക്കെതിരെ എറണാകുളം സിററി, തൃക്കാക്കര ,ആലുവ, ചാലക്കുടി, കൊരട്ടി, അങ്കമാലി എന്നിവിടങ്ങളിലും മോഷണ കേസുകളുള്ളതായി എസ്‌ഐ ഫൈസല്‍ അറിയിച്ചു.

Exit mobile version