വണ്ടിപ്പെരിയാര്‍ പോക്സോ കേസ്; ‘തങ്ങളുടെ കടയില്‍ നിന്ന് അര്‍ജുന്‍ ചോക്ലേറ്റ് വാങ്ങിയിരുന്നു’ മൊഴിയിലുറച്ച് കേസിലെ സാക്ഷി

അര്‍ജുന്‍ സ്ഥിരമായി തങ്ങളുടെ കടയില്‍ നിന്നും മിഠായി വാങ്ങാറുണ്ടായിരുന്നുവെന്ന് ഗീത പറഞ്ഞു.

ഇടുക്കി: വണ്ടിപ്പെരിയാര്‍ പോക്സോ കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി കേസിലെ സാക്ഷി ഗീത. ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ കോടതി വെറുതേ വിട്ട അര്‍ജുനെതിരായ മൊഴിയില്‍ ഉറച്ച് നില്‍ക്കുകയാണ് ഗീത.

അര്‍ജുന്‍ സ്ഥിരമായി തങ്ങളുടെ കടയില്‍ നിന്നും മിഠായി വാങ്ങാറുണ്ടായിരുന്നുവെന്ന് ഗീത പറഞ്ഞു. വണ്ടിപ്പെരിയാറിലെ ആറ് വയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷികളാണ് രവീന്ദ്രനും ഭാര്യ ഗീതയും.

ALSO READ ചക്രവാതച്ചുഴി: കേരളത്തില്‍ 5 ദിവസം മഴയ്ക്ക് സാധ്യത, മുന്നറിയിപ്പ്

മിഠായി വാങ്ങി നല്‍കിയാണ് അജുന്‍ കുട്ടിയെ പീഡിപ്പിച്ചിരുന്നതെന്നാണ് പോലീസ് കണ്ടെത്തിയത്. മിക്ക ദിവസങ്ങളിലും അര്‍ജുന്‍ കടയില്‍ നിന്നും മിഠായി വാങ്ങാറുണ്ടെന്ന് ഗീത വെളിപ്പെടുത്തി. 50,100 രൂപയ്ക്ക് മഞ്ചും ഡയറി മില്‍ക്കുമാണ് അര്‍ജുന്‍ അന്ന് വാങ്ങിയിരുന്നത്. ഇക്കാര്യങ്ങളെല്ലാം കോടതിയില്‍ പറഞ്ഞിരുന്നെന്നും ഗീത വെളിപ്പെടുത്തി.

അര്‍ജുന്‍ കുറ്റം ചെയ്തു എന്ന് കേട്ടപ്പോള്‍ ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ല. പ്രതിക്ക് ശിക്ഷ കിട്ടാത്തതില്‍ സങ്കടമുണ്ടെന്നും കേസില്‍ അവസാനം വരെ കുടുംബത്തിനൊപ്പം നില്‍ക്കുമെന്നും ഗീത പറയുന്നു.

Exit mobile version