വാക്ക് പാലിച്ച് മുഖ്യമന്ത്രി! മാലിന്യത്തില്‍ നിന്ന് പാര്‍വതി പുത്തനാറിന് മോചനം; കൈയ്യടിച്ച് നാട്ടുകാര്‍

മാലിന്യം നിറഞ്ഞ് ഒഴുക്ക് നിലച്ച പാര്‍വ്വതി പുത്തനാറിന് ഇന്ന് പുതുരൂപം കൈവന്നിരിക്കുന്നു

തിരുവനന്തപുരം: കാലങ്ങളായി മാലിന്യം നിറഞ്ഞിരിക്കുന്ന പാര്‍വതി പുത്തനാറിനെ പുതുരൂപം നല്‍കി സംസ്ഥാനസര്‍ക്കാര്‍. ഈ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം നടപ്പാക്കപ്പെടുന്നതായി മുഖ്യമന്ത്രി ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ട് വഴി അറിയിച്ചു.

‘മാലിന്യം നിറഞ്ഞ് ഒഴുക്ക് നിലച്ച പാര്‍വ്വതി പുത്തനാറിന് ഇന്ന് പുതുരൂപം കൈവന്നിരിക്കുന്നു. കോവളം മുതല്‍ ആക്കുളം വരെയുള്ള ഭാഗത്തെ മാലിന്യങ്ങള്‍ മുഴുവന്‍ നീക്കി കേരളാ വാട്ടര്‍വെയ്‌സ് ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ലിമിറ്റഡ് പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയാക്കിയെന്ന്’ മുഖ്യമന്ത്രി കുറിച്ചു.

കൂടാതെ ‘പാര്‍വ്വതീ പുത്തനാറിന്റെ ആഴം കൂട്ടല്‍ പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നതെന്നും, വീടുകളിലെ സെപ്റ്റിക് മാലിന്യങ്ങള്‍ എത്തുന്നത് തടയാനും പദ്ധതിയുണ്ടെന്നും’ അദ്ദേഹം അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കാലങ്ങളായി തലസ്ഥാനവാസികളുടെ ആഗ്രഹമാണിത്. ഈ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കണം.” അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം ഇങ്ങനെ ആയിരുന്നു.

ആ യോഗത്തിലെ തീരുമാനം നടപ്പാക്കപ്പെടുകയാണ്. മാലിന്യം നിറഞ്ഞ് ഒഴുക്ക് നിലച്ച പാര്‍വ്വതി പുത്തനാറിന് ഇന്ന് പുതുരൂപം കൈവന്നിരിക്കുന്നു. കോവളം മുതല്‍ ആക്കുളം വരെയുള്ള ഭാഗത്തെ മാലിന്യങ്ങള്‍ മുഴുവന്‍ നീക്കി കേരളാ വാട്ടര്‍വെയ്‌സ് ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ലിമിറ്റഡ് പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയാക്കി.

ഇപ്പോള്‍ പാര്‍വ്വതീ പുത്തനാറിന്റെ ആഴം കൂട്ടല്‍ പ്രവൃത്തിയാണ് നടക്കുന്നത്. വീടുകളിലെ സെപ്റ്റിക് മാലിന്യങ്ങള്‍ എത്തുന്നത് തടയാനും പദ്ധതിയുണ്ട്. ശുചിത്വമിഷനുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. അരനൂറ്റാണ്ട് മുമ്പത്തേതു പോലെ പാര്‍വ്വതി പുത്തനാറിലൂടെ ബോട്ടുകള്‍ ഓടിക്കാനുള്ള നിശ്ചയദാര്‍ഢ്യവുമായാണ് പുനരുജ്ജീവന പദ്ധതി പുരോഗമിക്കുന്നത്.

Exit mobile version