കളമശ്ശേരി ബോംബ് സ്‌ഫോടനം; ചികിത്സയിലായിരുന്ന 61കാരി മരിച്ചു, മരണസംഖ്യ നാലായി

kalamassery bomb blast | bignewslive

കൊച്ചി: കേരളത്തെ ഒന്നടങ്കം നടുക്കിയ കളമശ്ശേരി സ്‌ഫോടനത്തില്‍ പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു. ചികിത്സയിലായിരുന്ന ഒരു സ്ത്രീ കൂടിയാണ് മരിച്ചത്. ഇതോടെ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം നാലായി.

ആലുവ തായിക്കാട്ടുകര സ്വദേശി മോളി ജോയി ആണ് മരിച്ചത്. ചികിത്സയില്‍ കഴിയവെ ഇന്നു രാവിലെയാണ് മരിച്ചത്. 61 വയസ്സായിരുന്നു. സ്ഫോടനത്തില്‍ മോളിക്ക് 80 ശതമാനം പൊള്ളലേറ്റിരുന്നു.

Also Read: ബന്ദിപ്പൂർ വനത്തിൽ വേട്ടക്കാരും വനംവകുപ്പ് ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടൽ; ഒരു മരണം

അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ഇതേത്തുടര്‍ന്ന് ആലുവ രാജഗിരിയില്‍ നിന്നും റഫര്‍ ചെയ്ത് എറണാകുളം മെഡിക്കല്‍ സെന്ററില്‍ ഐസിയുവില്‍ ചികിത്സയിലായിരുന്നു.

സ്‌ഫോടനത്തില്‍ പരിക്കേറ്റ 12 വയസ്സുള്ള കുട്ടി അടക്കം മൂന്നു പേരാണ് നേരത്തെ മരിച്ചത്. യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷനിടെയായിരുന്നു ബോംബ് സ്‌ഫോടനമുണ്ടായത്.

Exit mobile version