ഇന്ത്യയുടെ വികസനക്കുതിപ്പിന് കരുത്ത്, വിഴിഞ്ഞം തുറമുഖത്ത് എത്തിയ ആദ്യ ചരക്കുകപ്പലിന് വമ്പന്‍ സ്വീകരണം, ഫ്ലാഗ് ഓഫ് ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് എത്തിയ ആദ്യ ചരക്കുകപ്പല്‍ ഷെന്‍ഹുവ 15ന് വമ്പന്‍ സ്വീകരണം. രാജ്യത്തിന്റെ വികസനക്കുതിപ്പിന് കരുത്തേകിക്കൊണ്ടെത്തിയ ചരക്കുകപ്പലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ലാഗ് ഓഫ് ചെയ്താണ് സ്വീകരണം നല്‍കിയത്.

സ്വീകരണ ചടങ്ങില്‍ മന്ത്രിമാരും പ്രതിപക്ഷ നേതാവും വിവിധ മത സാമുദായിക നേതാക്കളും പങ്കെടുത്തു. കപ്പല്‍ തീരത്തണയുന്നത് പടക്കം പൊട്ടിച്ചാണ് ആഘോഷിച്ചത്. ഒരു ഷിപ് ടു ഷോര്‍ ക്രെയിനും രണ്ടു യാര്‍ഡ് ക്രെയിനുകളുമാണ് ഈ ചരക്കുകപ്പലിലുള്ളത്.

also read: വിദ്യാര്‍ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ പ്രിയരഞ്ജന് ഇനി വണ്ടി ഓടിയ്ക്കാനാവില്ല; ലൈസന്‍സ് സ്ഥിരമായി റദ്ദാക്കി

വിഴിഞ്ഞം തുറമുഖം നിലവില്‍വരുന്നതോടെ എംഎസ് സി ഐറിന ഉള്‍പ്പെടെയുള്ള കൂറ്റല്‍ കപ്പലുകള്‍ക്കുവരെ ഇവിടേക്ക് അടുക്കാനാവും. രാജ്യത്തെ ചരക്കുനീക്കം മറ്റു രാജ്യങ്ങളിലുള്ള ട്രാന്‍സ്ഷിപ്‌മെന്റ് തുറമുഖങ്ങളെ ആശ്രയിക്കാതെതന്നെ സാധിക്കുമെന്നതാണ് വിഴിഞ്ഞം തുറമുഖം കൊണ്ടുവരാന്‍പോകുന്ന വലിയമാറ്റം.

ഷെന്‍ഹുവ കപ്പലില്‍ എത്തിച്ച കൂറ്റന്‍ ക്രെയിനുകള്‍ ഇറക്കുന്ന ജോലികള്‍ നാളെ ആരംഭിക്കും. ഓഗസ്റ്റ് 31 ന് പുറപ്പെട്ട് 42 ദിവസം കൊണ്ടാണ് ചൈനീസ് കപ്പല്‍ വിഴിഞ്ഞം തീരത്തെത്തിയത്. കപ്പല്‍ രണ്ടു ദിവസം മുമ്പേ എത്തിയതാണെങ്കിലും ഔദ്യോഗിക സ്വീകരണപരിപാടി ഇന്നത്തേക്ക് നിശ്ചയിക്കുകയായിരുന്നു.

Exit mobile version