തുടര്‍ന്ന് പഠിക്കണമെന്ന ആഗ്രഹം ബാക്കി, രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരത പഠിതാവ് കാര്‍ത്ത്യായനി അമ്മ വിടവാങ്ങി, അന്ത്യം 101ാം വയസ്സില്‍

ആലപ്പുഴ: രാജ്യത്തെ തന്നെ ഏറ്റവും പ്രായം കൂടിയ സാക്ഷരത പഠിതാവ് ആലപ്പുഴ ഹരിപ്പാട് സ്വദേശി കാര്‍ത്ത്യായനി അമ്മ വിടവാങ്ങി. 101 വയസായിരുന്നു. അക്ഷരലക്ഷം പരീക്ഷയിലെ ഒന്നാം റാങ്ക് ജേതാവുമായിരുന്നു കാര്‍ത്ത്യായന അമ്മ.

കാര്‍ത്ത്യായനി അമ്മ നാല്പതിനായിരം പേര്‍ എഴുതിയ അക്ഷര ലക്ഷം പരീക്ഷയില്‍ 98ശതമാനം മാര്‍ക്കുവാങ്ങിയാണ് ഒന്നാം റാങ്ക് നേടിയത്. തന്റെ 96ാമത്തെ വയസിലായിരുന്നു കാര്‍ത്യായനിയമ്മയുടെ ഈ നേട്ടം.

also read: കണ്ണൂര്‍ ഉളിക്കല്‍ ജനവാസ മേഖലയില്‍ കാട്ടാന ഇറങ്ങി, ജാഗ്രതാ നിര്‍ദേശവുമായി അധികൃതര്‍, സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

കാര്‍ത്യായനിയമ്മയെ സര്‍ക്കാര്‍ ആദരിച്ചിരുന്നു. 2018 ല്‍ നാരീശക്തി പുരസ്‌കാരം നേടി. മോദിയെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയത് വലിയ വാര്‍ത്തയായിരുന്നു. ഏഴാം ക്ലാസ് തുല്യതാ പരീക്ഷക്ക് തയ്യാറെടുക്കവേ പക്ഷാഘാതം വന്ന് കിടപ്പിലായിരുന്നു കാര്‍ത്ത്യായനി അമ്മ.

കഴിഞ്ഞ റിപ്പബ്‌ളിക് ദിന പരേഡില്‍ നാരീശക്തി പുരസ്‌കാര ജേതാവായ കാര്‍ത്ത്യായനി അമ്മയുടെ ഫ്‌ലോട്ടും ഉള്‍പ്പെടുത്തിയിരുന്നു. മക്കള്‍ അനുവദിച്ചാല്‍ തുടര്‍ന്ന് പഠിക്കണമെന്ന് കാര്‍ത്ത്യായനി അമ്മ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ തന്റെ ആഗ്രഹം ബാക്കിയാക്കി കാര്‍ത്ത്യായനി അമ്മ വിടവാങ്ങി.

Exit mobile version