പിഞ്ചുകുഞ്ഞിനെ മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്ത് എത്തിച്ച് മടങ്ങിയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു; ഒരു മരണം

സൈക്കിളില്‍ സഞ്ചരിച്ച ഇതര സംസ്ഥാനക്കാരനാണ് മരിച്ചത്.

ഓച്ചിറ: ഹൃദയ വാല്‍വിന് തകരാറുള്ള നാലുമാസം പ്രായമായ കുഞ്ഞിനെ മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്ത് എത്തിച്ച് മടങ്ങിയ ആംബുലന്‍സ്. ഓച്ചിറ പള്ളിമുക്കില്‍ വച്ചായിരുന്നു അപകടം. സൈക്കിള്‍ യാത്രക്കാരനെയും രണ്ട് ബൈക്ക് യാത്രക്കാരെയുമാണ് ആംബുലന്‍സ് ഇടിച്ചു തെറിപ്പിച്ചത്.

സൈക്കിളില്‍ സഞ്ചരിച്ച ഇതര സംസ്ഥാനക്കാരനാണ് മരിച്ചത്. അദ്ദേഹത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ബൈക്കില്‍ സഞ്ചരിച്ച രണ്ടുപേരെ ഗുരുതര പരിക്കുകളോടെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. നാലുമാസം പ്രായമുള്ള കുഞ്ഞുമായി മംഗലാപുരത്തുനിന്ന് തിരുവനന്തപുരം ശ്രീ ചിത്ര ആശുപത്രിയിലേക്ക് ശനിയാഴ്ച രാത്രി 10 മണിയോടെയാണ് ആംബുലന്‍സ് പുറപ്പെട്ടത്.

ഞായറാഴ്ച പുലര്‍ച്ചെ കുഞ്ഞിനെ തിരുവനന്തപുരത്ത് എത്തിച്ചു. തിരിച്ചുപോകുംവഴിയാണ് ആംബുലന്‍സ് അപകടത്തില്‍പ്പെട്ടത്. സൈക്കിള്‍ യാത്രക്കാരന്‍ തല്‍ക്ഷണം മരിച്ചു. മൃതദേഹം ഹരിപ്പാട്ടെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Exit mobile version