സംശയരോഗം, തൃശ്ശൂരില്‍ പ്രവാസിയായ ഭര്‍ത്താവ് ഭാര്യയെ കമ്പിപാര കൊണ്ട് തലക്കടിച്ചു കൊന്നു

സംഭവത്തില്‍ ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ (50) വിയ്യൂര്‍ സ്റ്റേഷനില്‍ കീഴടങ്ങി.

തൃശൂര്‍: ചേറൂര്‍ കല്ലടിമൂലയില്‍ സംശയരോഗത്തെ തുടര്‍ന്ന് ഭാര്യയെ കമ്പിപാര കൊണ്ട് തലയ്ക്കടിച്ച് കൊന്നു ഭര്‍ത്താവ്. കല്ലടിമൂല സ്വദേശിനി സുലി (46) ആണ് അതി ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ (50) വിയ്യൂര്‍ സ്റ്റേഷനില്‍ കീഴടങ്ങി.

ഗള്‍ഫിലായിരുന്ന ഉണ്ണികൃഷ്ണന്‍ മൂന്നു ദിവസം മുമ്പാണ് നാട്ടില്‍ എത്തിയത്. ഭാര്യയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.

ഒരു കോടിയോളം രൂപ ഇയാള്‍ അയച്ചു കൊടുത്തിരുന്നു. ഈ തുക അവരുടെ കൈയ്യിലുണ്ടായിരുന്നില്ല. മാത്രമല്ല, കടവും ഉണ്ടായിരുന്നു. ഒറ്റപ്പെട്ട പ്രദേശത്താണ് ഇവരുടെ വീട് സ്ഥിതി ചെയ്യുന്നത്. അയല്‍പക്കക്കാരുമായി ബന്ധമില്ലാത്ത സാഹചര്യമായിരുന്നു. ഇവരുടെ രണ്ട് മക്കളും പുറത്താണ് പഠിക്കുന്നത്. വീട്ടില്‍ ഈ സ്ത്രീ മാത്രമാണ് ഉണ്ടായിരുന്നത്. അതേസമയം, കൊല നടത്തിയതിന് ശേഷം ഇയാള്‍ സ്വമേധയാ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

Exit mobile version