മനുഷ്യന് ഫ്‌ലാറ്റ് കെട്ടിക്കൊടുക്കണം: അരിക്കൊമ്പനൊപ്പമാണെന്ന് സലീംകുമാര്‍

കൊച്ചി: ചിന്നക്കനാലില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് നാടുകടത്തപ്പെട്ട അരിക്കൊമ്പന്‍ എന്ന ആനയോടൊപ്പമാണെന്ന് നടന്‍ സലിംകുമാര്‍. അരിക്കൊമ്പന്‍ ആഹാരം തേടി നാട്ടിലേക്ക് ഇറങ്ങാന്‍ കാരണം മനുഷ്യനാണ്. കാട്ടില്‍ അതിക്രമിച്ചു കയറി മനുഷ്യര്‍ വീടുവെച്ചത് കൊണ്ടാണ് അരിക്കൊമ്പന്‍ ആഹാരം തേടി നാട്ടിലേക്ക് ഇറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യന് കാട്ടില്‍ തന്നെ താമസിക്കണമെന്നുണ്ടോയെന്നും സലിംകുമാര്‍ ചോദിച്ചു. ഞാന്‍ അരിക്കൊമ്പന്റെ ഭാഗത്താണ്. അതിന്റെ വീട്ടില്‍ മനുഷ്യന്‍ വീടുവെച്ച് താമസിച്ചാല്‍ എന്തുചെയ്യും. അതിന് ആഹാരമില്ലെന്നും അദ്ദേഹം പറയുന്നു.

അവിടെയുള്ള മനുഷ്യന് വേണ്ടി ഫ്‌ലാറ്റ് കെട്ടിക്കൊടുക്കണം. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫ്‌ലാറ്റ് കെട്ടിക്കൊടുക്കാന്‍ ബുദ്ധിമുട്ടുണ്ടോയെന്നും താരം ചോദിക്കുന്നു.

എനിക്ക് മനുഷ്യരെക്കാള്‍ മൃഗങ്ങളെയാണ് ഇഷ്ടം. കാരണം എന്തു ദുരന്തം വന്നാലും മൃഗങ്ങള്‍ മാത്രമാണ് അതിനെ നേരിടുക. മനുഷ്യനാണെങ്കില്‍ ജീവനൊടുക്കും. ഏതെങ്കിലും പുലി ആത്മഹത്യ ചെയ്തതായി കേട്ടിട്ടുണ്ടോയെന്നും സലിംകുമാര്‍ ചോദിച്ചു.

Exit mobile version