കിണറ്റില്‍ വെള്ളം നിറഞ്ഞോന്നു നോക്കാന്‍ പോയി, കാല്‍വഴുതി വീണ് വയോധികയ്ക്ക് ദാരുണാന്ത്യം

ആലപ്പുഴ: കാല്‍വഴുതി കിണറ്റില്‍ വീണ് വയോധികയ്ക്ക് ദാരുണാന്ത്യം. ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിലാണ് സംഭവം. മഴ കഴിഞ്ഞ് കിണറ്റിലേക്ക് വെള്ളം കയറിയോ എന്ന് നോക്കുന്നതിനിടെയായിരുന്നു എണ്‍പത്തിയേഴുകാരി കിണറ്റില്‍ വീണത്.

കുറത്തികാട് പള്ളിയാവട്ടം വലിയവിള പുത്തന്‍വീട്ടില്‍ ഈശ്വരിയമ്മ ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 10.55 നാണ് സംഭവം. കിണറ്റില്‍ വീണ് വയോധികയെ രക്ഷിക്കാന്‍ സമീപവാസികള്‍ ശ്രമിക്കുന്നതിനിടെ മാവേലിക്കര അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി.

also read: കേരളത്തില്‍ ഇന്നുമുതല്‍ ട്രോളിങ് നിരോധനം, മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യ റേഷനും ധനസഹായവും

ഫയര്‍മാന്‍മാരായ ബി.സുദീപ് കുമാര്‍, എസ്.ധനേഷ് എന്നിവരാണ് കിണറ്റില്‍ ഇറങ്ങി ഇവരെ പുറത്തെടുത്തത്. ഉടന്‍ തന്നെ കറ്റാനത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ഭര്‍ത്താവ്: പരേതനായ രാഘവന്‍. മക്കള്‍: കനകമണി, മഹിളാമണി. മരുമക്കള്‍: പരേതനായ ശിവദാസന്‍, അരവിന്ദാക്ഷന്‍.

Exit mobile version