ആതിര അവസരം ചോദിച്ച് പാടിയതാണ്:’ ഭര്‍ത്താവ് അന്ധനല്ല, കുഞ്ഞിന് നാല് വയസ്സുണ്ട്’; തനിക്കെതിരെ നടക്കുന്നത് വ്യാജ പ്രചാരണമെന്ന് തെരുവ് ഗായിക ഫൗസിയ

മലപ്പുറം: തനിക്കും കുടുംബത്തിനും എതിരെ വ്യാജ പ്രചരണം നടത്തി തന്നെ അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്ന് തെരുവ് ഗായിക ഫൗസിയ. തെരുവില്‍ പാട്ട് പാടിയാണ് താനും കുടുംബവും ജീവിക്കുന്നത്. പാട്ട് വണ്ടിയുമായി ഞങ്ങള്‍ പോത്തുംകല്ല് അങ്ങാടിയില്‍ എത്തിയപ്പോള്‍ ആതിര എന്ന പെണ്‍കുട്ടി വന്ന് അവസരം ചോദിച്ചു പാട്ടുപാടുകയായിരുന്നു. അതിന്റെ ദൃശ്യങ്ങള്‍ സോഷ്യലിടത്ത് വൈറലുമായി.

സാധാരണ പലരും വന്ന് അവസരങ്ങള്‍ ചോദിച്ചു പാടാറുണ്ട്. അങ്ങനെയാണ് ആ കുട്ടിയും വന്ന് അവസരം ചോദിച്ചപ്പോള്‍ പാടാനായി അവസരം നല്‍കിയത്. അല്ലാതെ ഞാന്‍ പാടിത്തളര്‍ന്നപ്പോള്‍ ആതിര വന്നു സഹായിക്കുകയായിരുന്നില്ല. പാടിതളര്‍ന്ന ഗായികയെ സഹായിച്ച് പത്താംക്ലാസ് വിദ്യാര്‍ഥിനി എന്ന് പറഞ്ഞാണ് വീഡിയോ വൈറലായിരുന്നത്.

ഇതൊന്നും ശരിയായ വാര്‍ത്തയല്ല. ഞാന്‍ എന്താണെന്നോ, എന്റെ കുടുംബപശ്ചാത്തലം എന്താണെന്ന് ഒന്നും അന്വേഷിക്കാതെ ആണ് വാര്‍ത്തകള്‍ പ്രചരിച്ചത്. പാട്ട് പാടുന്നത് അല്ലാതെ തന്റെ പ്രാരാബ്ദങ്ങളെ കുറിച്ചൊന്നും മൈക്കിലൂടെ പറയാറില്ല. ആ കുട്ടിയുടെ വീഡിയോ വൈറല്‍ ആകാന്‍ വേണ്ടി ചിലരൊക്കെ എന്നെ ഇര ആക്കിയതാണെന്നും ഫൗസിയ പറയുന്നു.

ഞാന്‍ എന്താണെന്നോ എന്റെ കുടുംബ പശ്ചാത്തലം എന്താണെന്നോ ആരും അന്വേഷിച്ചില്ല. ജീവിതമാര്‍ഗമായിട്ടാണ് ഞാന്‍ പാട്ടു പാടുന്നതെന്നല്ലാതെ മറ്റൊന്നും മൈക്കിലൂടെ പറയാറില്ല. ആ കുട്ടി വൈറലാകാന്‍ വേണ്ടി ചിലര്‍ എന്നെ ഇരയാക്കിയതാണ്. എന്റെ ഭര്‍ത്താവ് അന്ധനാണെന്നും ഞാന്‍ കിടപ്പുരോഗിയാണെന്നും കൈക്കുഞ്ഞുമായാണ് തെരുവില്‍ പാട്ട് പാടുന്നതെന്നുമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഞാന്‍ ഒരു വലിയ രോഗിയാണെന്ന് അവര്‍ ചിത്രീകരിക്കുന്നു. എന്നാല്‍ അതെല്ലാം വാസ്തവ വിരുദ്ധമാണ്. എന്റെ ഭര്‍ത്താവിനു കണ്ണ് കാണാം. കുഞ്ഞിന് 4 വയസ്സുണ്ട്. ഞാന്‍ കിടപ്പു രോഗിയല്ലെന്നും ഫൗസിയ പറഞ്ഞു.

വീഡിയോ വൈറലായതോടെ നിരവധി പേരാണ് ആതിരയ്ക്ക് അഭിനന്ദനങ്ങളുമായെത്തിയത്. വാടകവീട്ടില്‍ കഴിയുന്ന ആതിരയ്ക്കും കുടുംബത്തിനും വീട് വച്ചു നല്‍കുമെന്ന വാഗ്ദാനവുമായി സ്‌കൂള്‍ അധികൃതരും രംഗത്തെത്തിയിരുന്നു. എന്നാല്‍ തന്നെ സഹായിക്കാന്‍ വേണ്ടി ആതിര മൈക്ക് വാങ്ങി പാടിയതല്ലെന്നും അവസരം ചോദിച്ചു വന്നതാണെന്നും ഫൗസിയ മാധ്യമങ്ങളോട് വ്യക്തമാക്കി.

ആതിരയുടെ വീഡിയോ വൈറലായതോടെ പലരും തന്നെ മോശമായ രീതിയിലാണ് ചിത്രീകരിക്കുന്നതെന്നും താന്‍ കിടപ്പുരോഗിയല്ലെന്നും ഫൗസിയ മലപ്പുറം പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തെരുവില്‍ പാട്ട് പാടിയാണ് ഞാനും എന്റെ കുഞ്ഞും ജീവിക്കുന്നത്. ഞങ്ങള്‍ പാട്ടുവണ്ടിയുമായി പോത്തുകല്ല് അങ്ങാടിയില്‍ പോയപ്പോള്‍ ആതിര എന്ന പെണ്‍കുട്ടി വന്ന് അവസരം ചോദിച്ച് പാട്ട് പാടുകയും അതിന്റെ ദൃശ്യങ്ങള്‍ വൈറലാവുകയും ചെയ്തു. സാധാരണയായി പലരും അത്തരത്തില്‍ അവസരങ്ങള്‍ ചോദിക്കാറുണ്ട്. അങ്ങനെയാണ് ആ കുട്ടിയും വന്ന് പാടിയത്. എന്നാല്‍ തന്നെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചാണ് വീഡിയോ പലരും ഷെയര്‍ ചെയ്യുന്നത്. ഞാന്‍ ചികിത്സാ സഹായം തേടിയാണ് പാടിയതെന്നും പാടിത്തളര്‍ന്നപ്പോള്‍ ആതിര വന്ന് സഹായിക്കുകയായിരുന്നുവെന്നും വാര്‍ത്ത പ്രചരിക്കുന്നു.

Read Also: പായസത്തിന് രുചി പോര: വധുവിന്റെ വീട്ടുകാര്‍ക്ക് നേരെ പായസം വലിച്ചെറിഞ്ഞു; വിവാഹ നിശ്ചയത്തിനിടെ കൂട്ടത്തല്ല്

ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ആതിരയെക്കൊണ്ട് തെറ്റായ കാര്യങ്ങള്‍ പറയിപ്പിക്കുകയാണ്. ആതിര വൈറലായതിന്റെ പേരില്‍ എനിക്കൊരു സഹായവും കിട്ടിയിട്ടില്ല. വിഡിയോ പ്രചരിച്ചതോടെ ആ കുട്ടിയെ മറ്റുള്ളവര്‍ സഹായിക്കുന്നതില്‍ എനിക്കൊരു പരാതിയുമില്ല. പക്ഷേ എന്നെക്കുറിച്ചു മോശമായി വാര്‍ത്ത പ്രചരിപ്പിക്കുന്നതില്‍ പരാതിയുണ്ട്. എന്റെ അവസ്ഥ പറഞ്ഞു പരത്തുന്നത് എനിക്കിഷ്ടമല്ല. അത് തിരുത്തണമെന്നും ആതിരയെക്കൊണ്ടു മാറ്റിപ്പറയിപ്പിക്കണമെന്നും ആവശ്യപ്പെട്ടപ്പോള്‍ ചില മാധ്യമങ്ങള്‍ എന്നെ ഭീഷണിപ്പെടുത്തി’, ഫൗസിയ പറഞ്ഞു.

Exit mobile version