ഭർത്താവിന്റെ അവിഹിത ബന്ധം ചോദ്യം ചെയ്തതിന് മർദ്ദിച്ചിരുന്നു; പുത്തൻതോപ്പിൽ യുവതിയും കുഞ്ഞും പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് അഞ്ജുവിന്റെ പിതാവ്

തിരുവനന്തപുരം: പുത്തൻതോപ്പിൽ യുവതിയും ഒൻപത് മാസം പ്രായമുള്ള കുട്ടിയും വീടിനകത്ത് തീപ്പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന ആരോപണവുമായി യുവതിയുടെ അച്ഛൻ.

തൻെ മകൾ അഞ്ജുവിനെ ബന്ധുക്കളുടെ മുന്നിൽവെച്ചുവരെ ഭർത്താവ് രാജു ജോസഫ് ടിൻസിലി മർദ്ദിച്ചിരുന്നെന്നാണ് അച്ഛൻ പ്രമോദ് ആരോപിക്കുന്നത്. രാജു ജോസഫിന്റെ അവിഹിത ബന്ധത്തെ അഞ്ജു നിരവധി തവണ ചോദ്യം ചെയ്തിരുന്നുവെന്നും പ്രമോദ് പറഞ്ഞു.

ഇയാൾ മകളെ പെട്രോളും മണ്ണെണ്ണയും ഒഴിച്ച് തീ കൊളുത്തി കൊന്നതാണെന്നും പ്രമോദ് ആരോപിക്കുന്നു. ഒന്നര വർഷം മുൻപായിരുന്നു അഞ്ജുവും രാജു ജോസഫ് ടിൻസിലിയുമായുള്ള വിവാഹം നടന്നത്.

കഴിഞ്ഞദിവസമാണ് രാത്രിയിൽ പുത്തൻ തോപ്പ് റോജാ ഡെയ്‌ലിൽ രാജു ജോസഫ് ടിൻസിലിയുടെ ഭാര്യ അഞ്ജു (23), മകൻ ഡേവിഡ് എന്നിവരെ വീടിനകത്ത് ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്.

ചൊവ്വാഴ്ച രാത്രി വീട്ടിനുള്ളിലെ കുളിമുറിയിലാണ് അഞ്ജുവിനെ പൊള്ളലേറ്റ് മരിച്ച നിലയിലും ഒമ്പത് മാസം പ്രായമുള്ള മകൻ ഡേവിഡിനെ ഗുരുതരമായി പൊള്ളലേറ്റ നിലയിലും കണ്ടെത്തിയത്. കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

also read- വയറെരിയുന്നവര്‍ക്ക് പൊതിച്ചോറില്‍ കെട്ടി ഡിവൈഎഫ്‌ഐ സ്‌നേഹം വിളമ്പാന്‍ തു ങ്ങിയിട്ട് ഏഴ് വര്‍ഷം

ഇതോടെയാണ് അഞ്ജുവിനെ കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി പിതാവ് രംഗത്തെത്തിയത്. രാജു ജോസഫ് തങ്ങളുടെ മുന്നിൽവെച്ചും പല തവണ അഞ്ജുവിനെ മർദ്ദിച്ചിരുന്നു. തന്നെ നിരന്തരം മർദ്ദിക്കാറുണ്ടെന്ന് അഞ്ജു പറയുകയും ചെയ്തിരുന്നു. തങ്ങളുടെ ഇനിയുള്ള സമ്പാദ്യം മുഴുവൻ ചെലവഴിക്കേണ്ടിവന്നാലും കേസ് നടത്തുമെന്നും പ്രമോദ് പറയുന്നു.


അതേസമയം, ഈ ആരോപണം രാജു ജോസഫ് ടിൻസിലി നിഷേധിച്ചു്. രണ്ട് ദിവസം മുൻപും അഞ്ജു മണ്ണെണ്ണ എടുത്ത് ശുചിമുറിയിൽ പോയി ആത്മഹത്യാശ്രമം നടത്തിയിരുന്നുവെന്നാണ് ഇയാൾ പറയുന്നത്. കുഞ്ഞിനെയും കൊണ്ട് പോകുകയാണെന്ന് ഇന്നലെ ഫോണിൽ സന്ദേശം അയച്ചു. ഇതുകണ്ട് താൻ ഓടി വീട്ടിലെത്തി.

പിന്നീട് സന്തോഷത്തോടെ ഇരിക്കുന്നത് കണ്ട് താൻ തൊട്ടടുത്ത വീട്ടിൽ ഫുട്‌ബോൾ കളികാണാൻ പോയി. തിരികെ വന്നപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടതെന്നും ഏത് അന്വേഷണത്തിനും തയ്യാറാണെന്നും ഭർത്താവ് പറയുന്നു.

Exit mobile version