‘ഭാര്യയുമായി ബന്ധം വേർപിരിഞ്ഞു എന്നു പ്രചരിപ്പിക്കരുത്’; കുറിപ്പിട്ടതിന് പിന്നാലെ ട്രാൻസ്മാൻ പ്രവീൺ നാഥ് ജീവനൊടുക്കി

തൃശ്ശൂർ: കേരളത്തിലെ ആദ്യ ട്രാൻസ് ബോഡി ബിൽഡർ കൂടിയായ ട്രാൻസ്മാൻ പ്രവീൺ നാഥ് ജീവനൊടുക്കി. തൃശ്ശൂർ പൂങ്കുന്നത്തെ വീട്ടിൽ വച്ച് വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ പ്രവീൺനാഥ് ചികിത്സയിലിരിക്കെയാണ് മരിച്ചത്. തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. മിസ്റ്റർ കേരള ട്രാൻസ്മാൻ എന്ന രീതിയിലാണ് പ്രവീൺ സുപരിചിതനായത്. പാലക്കാട് നെന്മാറയാണ് പ്രവീണിന്റെ സ്വദേശം.

കേരളത്തിലെ ആദ്യ ട്രാൻസ് ബോഡി ബിൽഡറായ പ്രവീൺ രിഷാന ഐഷുവും ഏറെ നാളത്തെ പ്രണയത്തിന് ഒടുവിൽ പ്രണയ ദിനത്തിൽ വിവാഹിതരായിരുന്നു. പിന്നീട് ദിവസങ്ങൾക്ക് മുൻപ് ഇരുവരും പിരിയുന്നതായി വാർത്തകൾ പുറത്തെത്തിയിരുന്നു. ഇതോടെ പ്രവീൺ തന്നെ ഈ വാർത്തകൾ നിഷേധിച്ച് ഫേസ്ബുക്ക് പോസ്റ്റും ഇട്ടിരുന്നു. ഇതിന് പിന്നാലെയാണ് മരണം.

പ്രവീൺ നാഥ് കഴിഞ്ഞദിവസം പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

‘ഞാനും എന്റെ ഭാര്യയും ബന്ധം വേർപിരിഞ്ഞു എന്ന ഓൺലൈൻ ന്യൂസുകൾ ഒരുപാട് പ്രചരിക്കുന്നുണ്ട്. ഞങ്ങൾ തമ്മിൽ ബന്ധം വേർപിരിഞ്ഞിട്ടില്ല. ഞങ്ങൾ ഒരുമിച്ച് തന്നെ ആണ് താമസിക്കുന്നത്. ഞാൻ അങ്ങനെ ഒരു പോസ്റ്റ് ഇട്ടതും ഒരു മണിക്കൂറിനുള്ളിൽ ഡിലീറ്റ് ചെയ്തതാണ് (ചില പ്രതേക സാഹചര്യത്തിൽ അങ്ങനെ എഴുതേണ്ടി വന്നു.. അത് തീർത്തും വ്യക്തിപരമാണ് ).ഇത്രക്കും കൊട്ടിആഘോഷിക്കാൻ എന്താണ് ഉള്ളത് എന്നറിയില്ല. എന്തായാലും ഇനി ഞങ്ങൾ തമ്മിൽ ബന്ധം വേർപിരിഞ്ഞു എന്ന ന്യൂസ് പ്രചരിപ്പിക്കരുത്….. ഞങ്ങൾ നല്ല രീതിക്ക് ജീവിച്ചു പൊക്കോട്ടെ’.

Exit mobile version