ട്രാക്കിലൂടെ വലിച്ചിഴച്ചു, കല്ലുകൊണ്ട് മുഖത്ത് ആഞ്ഞ് കുത്തി! പീഡനത്തിനും; തെങ്കാശിയിൽ അതിക്രൂരമർദ്ദനത്തിന് ഇരയായി കൊല്ലം സ്വദേശിനി

തെങ്കാശി: തമിഴ്‌നാട്ടിലെ തെങ്കാശിയിൽ മലയാളിയായ റെയിൽവേ ഗേറ്റ് കീപ്പർക്ക് നേരെ അതിക്രൂരമായ ലൈംഗികാതിക്രമം. തെങ്കാശി പാവൂർഛത്രം റെയിൽവേ ഗേറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കൊല്ലം സ്വദേശിയായ യുവതിയാണ് ഇരയായത്. റെയിൽവേ ട്രാക്കിലൂടെ യുവതിയെ വലിച്ചിഴച്ച അക്രമി, യുവതിയുടെ മുഖത്ത് കല്ല് കൊണ്ട് ആക്രമിക്കുകയും ചെയ്തു.

രണ്ടു വര്‍ഷമേ ജീവിച്ചിരിക്കൂ! ഇനിയത്തെ എന്റെ ജീവിതം ഓളെ നോക്കാന്‍ ആണ്; ഊണും ഉറക്കവും മാറ്റിവച്ച് ഭാര്യയെ മരണത്തിന് വിട്ടുകൊടുക്കാതെ രഘുനാഥന്‍

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതി തിരുനെൽവേലിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു ആക്രമണം. റെയിൽവേ ഗേറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരി വീട്ടിലേയ്ക്ക് ഫോൺ ചെയ്യുന്നതിനിടെയാണ് അക്രമി കടന്നു പിടിക്കാൻ ശ്രമം നടത്തിയത്.

കല്ലുകൊണ്ട് ആക്രമിച്ചതിന് പിന്നാലെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. യുവതിയുടെ മുഖത്ത് കല്ലുകൊണ്ടിടിച്ച ഇയാൾ ക്രൂരമായി മർദിക്കുകയായിരുന്നു. റെയിൽവേ ട്രാക്കിലൂടെ വലിച്ചിഴയ്ക്കുകയും ലൈംഗികമായി പീഡിപ്പിക്കാനും ശ്രമിച്ചു. എന്നാൽ, ഇതിനിടെ യുവതി നിലവിളിച്ചു. ഭയന്ന അക്രമി സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെടുകയുമായിരുന്നു.

ഗുരുതരമായി പരിക്കേറ്റനിലയിൽ കണ്ടെത്തിയ ജീവനക്കാരിയെ പിന്നീട് നാട്ടുകാരാണ് സമീപത്തെ ആശുപത്രിയിൽ എത്തിച്ചത്. ഇവിടെനിന്ന് തിരുനെൽവേലിയിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അതേസമയം, അക്രമിയെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തി വരികയാണ്. ആക്രമിച്ചയാളെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. അക്രമിയെ കണ്ടെത്താൻ തെങ്കാശി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

Exit mobile version