മാങ്ങാ മോഷണക്കേസിലെ പ്രതിയായ പോലീസുകാരനെ പിരിച്ചു വിടും; കളങ്കം തീർക്കാൻ കേരളാ പോലീസ്

തിരുവനന്തപുരം: കേരളം ഒന്നടങ്കം ചർച്ചയായ മാങ്ങാ മോഷണക്കേസിലെ പ്രതിയായ പോലീസുകാരനെ പിരിച്ചു വിടും. ക്രിമിനൽ പശ്ചാത്തലമുള്ള പൊലീസുകാർക്കെതിരായ നടപടിയുടെ തുടർച്ചയായിട്ടാണ് തീരുമാനം. ഇടുക്കി എ.ആർ കാംപിലെ സിവിൽ പൊലീസ് ഓഫീസർ പി.വി.ഷിഹാബിന് കാരണം കാണിക്കൽ നോട്ടീസ് നൽകി.

വിദ്യാർത്ഥിനിയെ ഇടിച്ചിട്ട് നിർത്താതെ പോയി; മുങ്ങി നടന്ന ഡ്രൈവർ നിസാമുദീൻ അറസ്റ്റിൽ, ലൈസൻസ് റദ്ദാക്കും

മാങ്ങാ മോഷണത്തിൽ പോലീസുകാരന്റെ പങ്ക് വെളിപ്പെട്ടതോടെ കേരളാ പോലീസ് സേനയ്ക്ക് വലിയ നാണക്കേട് വരുത്തിയിരുന്നു. ഇതിൽ നിന്ന് കൂടി മുഖം രക്ഷിക്കാനാണ് നീക്കം. കഴിഞ്ഞ സെപ്തംബർ 28ന് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്ന വഴി മുണ്ടക്കയത്തെ പഴക്കടയിൽ നിന്ന് മാങ്ങാ എടുത്തത്. മോഷണക്കേസെടുത്തെങ്കിലും പിന്നീട് പഴക്കടക്കാരൻ പരാതി ഇല്ലെന്ന് അറിയിച്ചതോടെ കോടതി കേസ് തീർപ്പാക്കിയിരുന്നു.

ഡി.ജി.പിയുടെ നിർദേശപ്രകാരം ഇടുക്കി എസ്.പി വി.യു.കുര്യാക്കോസാണ് പിരിച്ചുവിടലിന് മുന്നോടിയായുള്ള നോട്ടീസ് നൽകിയത്. മാങ്ങാ മോഷണം കൂടാതെ ഷിഹാബിനെതിരെ മറ്റ് രണ്ട് കേസുകൾ കൂടിയുള്ളതും അച്ചടക്ക നടപടി നേരിട്ടിട്ടുള്ളതും പിരിച്ചുവിടാനുള്ള തീരുമാനത്തിലേക്ക് നയിച്ചു. പതിനഞ്ച് ദിവസത്തിനകം ഇടുക്കി എസ്.പിക്ക് വിശദീകരണം നൽകണം. അതനുസരിച്ചായിരിക്കും അന്തിമനടപടിയെന്നാണ് വിവരം.

Exit mobile version