ഇനിമുതല്‍ വിദ്യാര്‍ഥികളെ ‘പോടാ’,’പോടി’ വിളികള്‍ വേണ്ട, അധ്യാപകര്‍ക്ക് നിര്‍ദേശവുമായി സര്‍ക്കാര്‍

തിരുവനന്തപുരം: ഇനിമുതല്‍ വിദ്യാര്‍ഥികളെ ‘പോടാ’,’പോടി’ എന്ന് വിളിക്കരുതെന്ന് അധ്യാപകര്‍ക്ക് മുന്നറിയിപ്പ്. സ്‌കൂളുകളില്‍ ഇത്തരം പ്രയോഗങ്ങള്‍ സര്‍ക്കാര്‍ വിലക്കി. ഇതുസംബന്ധിച്ച് തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകളിലേക്ക് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ നിര്‍ദേശം നല്‍കി.

അതേസമയം, മറ്റു ജില്ലകളിലും ഉടന്‍ നിര്‍ദേശമിറങ്ങും. വിദ്യാര്‍ഥികളുടെ വ്യക്തിത്വത്തെ ഹനിക്കുന്ന തരത്തിലുള്ള വാക്കുകള്‍ ഉപയോഗിക്കരുതെന്നും വിദ്യാര്‍ഥികള്‍ക്ക് മാതൃകയാകേണ്ട തരത്തിലുള്ള വാക്കുകളും പെരുമാറ്റവും മാത്രമുണ്ടാവാന്‍ ശ്രദ്ധിക്കണമെന്നും അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കി.

also read: വാര്‍ഷികാഘോഷത്തിന് വരുമോ എന്ന് കുട്ടി ആരാധികയുടെ കമന്റ്, സ്‌കൂളിലെത്തി വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ഞെട്ടിച്ച് ഉണ്ണി മുകുന്ദന്‍

അധ്യാപകരുടെ ‘പോടാ’,’പോടി’ തുടങ്ങിയ പ്രയോഗങ്ങള്‍ കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് തിരുവനന്തപുരം വെട്ടുകാട് സ്വദേശി സുധീഷ് അലോഷ്യസ് റൊസാരിയോ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി.

also read: കാലിലെ മുറിവിൽ അണുബാധ; ചികിത്സയിലിരിക്കെ 24കാരി മരിച്ചു, ജോഷിക്കും ഷിദയ്ക്കും നഷ്ടപ്പെട്ടത് ഓമനിച്ചു വളർത്തിയ ഏകമകളെ! നോവ്

വിദ്യാലയങ്ങള്‍ എന്നത് നല്ല വാക്കുകള്‍ പ്രയോഗിക്കാനും മറ്റുള്ളവരോട് നല്ലതുപോലെ പെരുമാറാനും കുട്ടികളെ പ്രാപ്തരാക്കുന്ന ഇടം കൂടിയാവണം എന്നും പരാതിയില്‍ പറയുന്നു. അധ്യാപകര്‍ ബഹുമാനം നല്‍കുന്നവരാണെന്ന് കുട്ടികള്‍ക്ക് തോന്നുന്ന തരത്തില്‍ പെരുമാറണമെന്നും അധ്യാപകര്‍ കുട്ടികളെ പോടാ, പോടി എന്ന് വിളിക്കുന്നത് തനിക്ക് നേരിട്ട് അനുഭവമുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതെന്നും പരാതിക്കാരന്‍ പറഞ്ഞിരുന്നു.

Exit mobile version