കാലിലെ മുറിവിൽ അണുബാധ; ചികിത്സയിലിരിക്കെ 24കാരി മരിച്ചു, ജോഷിക്കും ഷിദയ്ക്കും നഷ്ടപ്പെട്ടത് ഓമനിച്ചു വളർത്തിയ ഏകമകളെ! നോവ്

കണ്ടശ്ശാംകടവ്: കാലിലെ മുറിവിനെ തുടർന്നുണ്ടായ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്ന 24കാരി മരിച്ചു. കണ്ടശ്ശാംകടവ് എടക്കാട്ടിൽ ജോഷിയുടെയും ഷിദയുടെയും ഏകമകൾ ഐശ്വര്യയാണ് മരിച്ചത്. എം.എസ്സി. പഠനം പൂർത്തിയാക്കി നിൽക്കുകയായിരുന്നു ഐശ്വര്യ. താങ്ങും തണലും പ്രതീക്ഷയുമായി നിന്ന മകളെ നഷ്ടപ്പെട്ടതിന്റെ തീരാവേദനയിലാണ് ഈ മാതാപിതാക്കൾ.

നിശ്ചയത്തിന് പിന്നാലെ അപകടം; നട്ടെല്ലിന് പരിക്ക്, വിവാഹം വേണ്ടെന്ന വാക്കുകളെ തള്ളി ബിജില ഇറങ്ങി, കിടപ്പിലായ അജീഷ് നടക്കുന്നു 4 വർഷങ്ങൾക്കിപ്പുറം, താങ്ങും തണലുമായി ഇവൾ

കാലിൽ മുറിവ് പറ്റിയതിനെത്തുടർന്ന് പഴുപ്പ് പടരുകയും തുടർന്ന് ഇവർ കൊടുങ്ങല്ലൂരിലെ ക്ലിനിക്കിൽ ഹോമിയോ ചികിത്സ തേടുകയും ചെയ്തിരുന്നതായി മണലൂർ കുടുംബാരോഗ്യകേന്ദ്രം അധികൃതർ പറഞ്ഞു. തിങ്കളാഴ്ച പനി രൂക്ഷമായതിനെത്തുടർന്നാണ് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് എത്തിച്ചത്.

എന്നാൽ വഴിമധ്യേ ഐശ്വര്യ മരണത്തിന് കീഴടങ്ങുകയായിരുന്നു. അന്തിക്കാട് പോലീസ് മേൽനടപടി സ്വീകരിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് മണലൂർ പ്രാഥമികാരോഗ്യകേന്ദ്രം അധികൃതർ പറഞ്ഞു.

Exit mobile version