ലഹരി മരുന്നുമായി മകന്‍ പിടിയില്‍, മാനസികമായി തകര്‍ന്ന മാതാവ് ജീവനൊടുക്കി

തിരുവനന്തപുരം: മകനെ ലഹരി മരുന്നുമായി പോലൂസ് പിടികൂടിയതിന്റെ വിഷമത്തില്‍ അമ്മ ജീവനൊടുക്കി. തിരുവനന്തപുരത്താണ് ദാരുണസംഭവം. കഴക്കൂട്ടം ശാന്തിപുരം ഷൈനി കോട്ടേജില്‍ ഗ്രേയ്‌സ് ക്ലെമന്റാണ് മരിച്ചത്. അമ്പത്തിയഞ്ച് വയസ്സായിരുന്നു.

ശനിയാഴ്ച പുലര്‍ച്ചെയോടെ അഞ്ചുമണിയോടെയാണ് സംഭവം. വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് ഗ്രേസിനെ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടാണ് ഗ്രേസിന്റെ മകന്‍ ഷൈനിനെ 4 ഗ്രാം എംഡിഎംഎ കൈവശം വച്ചതിനു അറസ്റ്റു ചെയ്തത്.

also read: വധുവിന് പരമാവധി ഒരു ലക്ഷം രൂപയും 10 പവനും നല്‍കാം, സമ്മാനങ്ങളുടെ വിനിയോഗാവകാശം വധുവിനു മാത്രം, സ്ത്രീധന നിരോധനച്ചട്ടങ്ങള്‍ പരിഷ്‌കരിക്കുന്നു

മകനെ എക്‌സൈസ് പിടികൂടിയ വിവരം അറിഞ്ഞ ഗ്രേയ്‌സ് മാനസികമായി തകര്‍ന്നിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. തൂങ്ങിമരിക്കാനുള്ള ശ്രമം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ബന്ധുക്കള്‍ കയറ് കഴുത്തില്‍നിന്ന് ഊരിമാറ്റി ഗ്രേസിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു.

also read: ഗുജറാത്ത് തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാൻ മോഡിയുടെ സ്വർണ്ണ പ്രതിമ; 19.5 പവൻ തൂക്കം, ചെലവ് 11 ലക്ഷം!

എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. ഷൈന്‍ സ്ഥിരമായി ലഹരി വില്‍പ്പന നടത്താറുണ്ടായിരുന്നുവെന്നാണ് എക്‌സൈസ് പറയുന്നത്.

Exit mobile version