പി ജെ ജോസഫിന്റെ ഭാര്യ ഡോ. ശാന്ത ജോസഫ് അന്തരിച്ചു, വിടവാങ്ങിയത് ചികിത്സയില്‍ കഴിയവെ

ഇടുക്കി: മുന്മന്ത്രിയും കേരള കോണ്‍ഗ്രസ് ചെയര്‍മാനുമായ പി ജെ ജോസഫിന്റെ ഭാര്യ ഡോ. ശാന്ത ജോസഫ് വിടവാങ്ങി. അര്‍ബുദബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം.

എഴുപത്തിയേഴ് വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ദീര്‍ഘകാലമായി അര്‍ബുദബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു ശാന്ത ജോസഫ്.

also read: വളര്‍ത്തുനായകള്‍ക്ക് ആഢംബര വിവാഹം: ധോള്‍ മേളവും ഡാന്‍സുമായി ലക്ഷങ്ങള്‍ പൊടിച്ച വിവാഹം

തൊടുപുഴ ചാഴികാട്ട് ആശുപത്രിയിലാണ് അന്ത്യം. 1971 സെപ്റ്റംബര്‍ 15 നായിരുന്നു പി ജെ ജോസഫും ശാന്തയും തമ്മിലുള്ള വിവാഹം നടന്നത്. ആരോഗ്യ വകുപ്പ് മുന്‍ അഡീഷനല്‍ ഡയറക്ടറായിരുന്നു ഡോ. ശാന്ത.

also read: അമല പോളിന് തിരുവൈരാണിക്കുളം ക്ഷേത്രത്തില്‍ ദര്‍ശനം നിഷേധിച്ചു

അപ്പു (കേരള കോണ്‍ഗ്രസ് സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റിയംഗം), യമുന, ആന്റണി, പരേതനായ ജോമോന്‍ ജോസഫ് എന്നിവരാണു മക്കള്‍. അനു (അസോഷ്യേറ്റ് പ്രഫസര്‍, വിശ്വ ജ്യോതി എന്‍ജിനീയറിങ് കോളജ്, വാഴക്കുളം), ഡോ. ജോ (മൗണ്ട് സീയോണ്‍ മെഡിക്കല്‍ കോളജ്, കോഴഞ്ചേരി), ഉഷ എന്നിവര്‍ മരുമക്കള്‍.

Exit mobile version