‘മുഖ്യമന്ത്രി ചതിയിലൂടെ പൊതുസമൂഹത്തെ വഞ്ചിച്ചിരിക്കുകയാണ്; ഹിന്ദുക്കളെ വേട്ടയാടുകയും ക്ഷേത്രങ്ങളെ തകര്‍ക്കുകയും ചെയ്യുന്ന ആധുനിക ഔറംഗസേബാണ് പിണറായി വിജയനെന്ന് പിഎസ് ശ്രീധരന്‍പിള്ള

നിരീശ്വരവാദികളുടെ ഈ ദുഷ്ചെയ്തി കൊണ്ട് ഓരോ അയ്യപ്പഭക്തന്റെയും നെഞ്ചിലാണ് മുറിവേറ്റിട്ടുള്ളത്. ഈ മുറിവുണങ്ങുന്നതല്ല. ജനാധിപത്യപരമായ നിയമപരമായ സമാധാനപരമായ മാര്‍ഗത്തിലൂടെ ഈ ജനവിരുദ്ധ ഭരണകൂടത്തിനെതിരായ, നിരീശ്വരവാദികളുടെ തേര്‍വാഴ്ചയ്ക്കെതിരായ പ്രതിഷേധം സമാധാനപരമായിരിക്കണമെന്ന് ബിജെപി ആഹ്വാനം ചെയ്യുകയാണ്.

കോഴിക്കോട്: ഹിന്ദുക്കളെ വേട്ടയാടുകയും ഹിന്ദുക്ഷേത്രങ്ങളെ തകര്‍ക്കുകയും ചെയ്യുന്ന ആധുനിക ‘ഔറംഗസേബാ’ ണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. മുഖ്യമന്ത്രി ചതിയിലൂടെ പൊതുസമൂഹത്തെ വഞ്ചിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

നിരീശ്വരവാദികളുടെ ഈ ദുഷ്ചെയ്തി കൊണ്ട് ഓരോ അയ്യപ്പഭക്തന്റെയും നെഞ്ചിലാണ് മുറിവേറ്റിട്ടുള്ളത്. ഈ മുറിവുണങ്ങുന്നതല്ല. ജനാധിപത്യപരമായ നിയമപരമായ സമാധാനപരമായ മാര്‍ഗത്തിലൂടെ ഈ ജനവിരുദ്ധ ഭരണകൂടത്തിനെതിരായ, നിരീശ്വരവാദികളുടെ തേര്‍വാഴ്ചയ്ക്കെതിരായ പ്രതിഷേധം സമാധാനപരമായിരിക്കണമെന്ന് ബിജെപി ആഹ്വാനം ചെയ്യുകയാണ്.

ഗൂഢാലോചനയുടെ ഫലമായാണ് രണ്ട് സ്ത്രീകളെ ഭരണകൂടം കൊണ്ടുപോയിട്ടുള്ളത്. ഇത് കേരളത്തില്‍ കമ്മ്യൂണിസത്തിന്റെ അടിത്തറ മാന്തും എന്ന് ഉറപ്പാണ്. ഭരണകൂടത്തിന്റെ ഈ കൊലച്ചിരി എല്ലാ വിശ്വാസിയും അവന്റെ മനസില്‍ സൂക്ഷിക്കുകയും എല്ലാവരും ജനാധിപത്യപരമായി പ്രതികരിക്കുകയും ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ശ്രീധരന്‍പിള്ള പറഞ്ഞു.

ഈ സര്‍ക്കാരില്‍ നിന്ന് ഒരിക്കലും ക്ഷേത്രവിശ്വാസികള്‍ക്ക് നീതി ലഭിക്കുകയില്ല എന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിരിക്കുകയാണ്. അവസരം കിട്ടിയാല്‍ വിശ്വാസം തകര്‍ക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ ഏത് തലം വരെയും പോകുമെന്ന് മുസ്ലിംങ്ങളും ക്രിസ്ത്യാനികളും കൂടി ഇത് മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version