വനിതാ മതിലിനുശേഷം കേരളം ചെകുത്താന്റെ നാടാകും; അചാരവും അനാചാരവും അറിയാത്തവരാണ് നവോത്ഥാനം പഠിപ്പിക്കാന്‍ വരുന്നതെന്ന് സുകുമാരന്‍ നായര്‍

അചാരവും അനാചാരവും അറിയാത്തവരാണ് നവോത്ഥാനം പഠിപ്പിക്കാന്‍ വരുന്നത്. സര്‍ക്കാര്‍ കയ്യിലുണ്ടെന്നു കരുതി വിശ്വാസം തകര്‍ക്കാന്‍ മുഖ്യമന്ത്രി വിചാരിച്ചാലും കഴിയില്ല.

കൊച്ചി: വനിതാ മതിലിനുശേഷം കേരളം ചെകുത്താന്റെ നടാകുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. അചാരവും അനാചാരവും അറിയാത്തവരാണ് നവോത്ഥാനം പഠിപ്പിക്കാന്‍ വരുന്നത്. സര്‍ക്കാര്‍ കയ്യിലുണ്ടെന്നു കരുതി വിശ്വാസം തകര്‍ക്കാന്‍ മുഖ്യമന്ത്രി വിചാരിച്ചാലും കഴിയില്ല. എന്‍എസ്എസ് മന്നത്തിന്റെ പാതയിലല്ലെന്നു പറയാന്‍ മുഖ്യമന്ത്രിക്ക് അധികാരമില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

കൂടാതെ, എന്‍എസ്എസിന് രാഷ്ട്രീയമില്ലെന്നും, എന്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ഏത് രാഷ്ട്രീയവും സ്വീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു. സംഘടനയ്ക്കുള്ളില്‍ രാഷ്ട്രീയം കലര്‍ത്താന്‍ അനുവദിക്കില്ല. ശബരിമല വിഷയത്തില്‍ എന്‍എസ്എസ് പ്രതികരിച്ചത് എല്ലാവര്‍ക്കും വേണ്ടിയാണെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.

അതിനിടെ, വനിതാ മതിലിനോടുള്ള എന്‍എസ്എസ് നിലപാടിനെതിരെ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍ രംഗത്തു വന്നിരുന്നു. എന്‍എസ്എസിന്റെ പല നിലപാടുകളും വിവരക്കേടാണ്. അഹങ്കാരത്തിന് കയ്യും കാലും വെച്ച് നടക്കുകയാണ് ഇവരെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

Exit mobile version