സ്‌കൂളിന് മുന്നില്‍ ഇനി പഠനച്ചെലവിനായി കടല വില്‍ക്കേണ്ട; വിനിഷയുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്ത് ആലപ്പുഴ കളക്ടര്‍ കൃഷ്ണ തേജ

ആലപ്പുഴ: വിദ്യാഭ്യാസ ചെലവ് കണ്ടെത്താനായി പഠിക്കുന്ന സ്‌കൂളിന് മുന്നില്‍ കടല വില്‍ക്കാന്‍ ആരംഭിച്ച വിനിഷയ്ക്ക് കൈത്താങ്ങുമായി ആലപ്പുഴ കളക്ടര്‍ കൃഷ്ണ തേജ. പെണ്‍കുട്ടിയുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്തത് കൂടാതെ വാടക വീട്ടില്‍ താമസിക്കുന്ന കുടുംബത്തിന് വീട് നിര്‍മ്മിക്കാനും സഹായം ഉറപ്പാക്കുമെന്ന് കളക്ടര്‍ വാക്ക് നല്‍കി.

വിനിഷയുടെ കുടുംബത്തിന് ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നാണ് കളക്ടര്‍ അറിയിച്ചിരിക്കുന്നത്. പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ വിനിഷ സ്വന്തം സ്‌കൂളിന് മുന്നിലാണ് കടല കച്ചവടം നടത്തി വരുന്നത്.

സ്വന്തം പഠനത്തിനടക്കം പണം കണ്ടെത്താന്‍ വേണ്ടിയാണ് താന്‍ പഠിക്കുന്ന കണിച്ചുകുളങ്ങരയിലെ ഹയര്‍ സെക്കന്ററി സ്‌കൂളിന് മുന്നില്‍ കപ്പലണ്ടി കച്ചവടം തുടങ്ങിയതെന്ന് വിനിഷ അറിയിച്ചിരുന്നു. വൈകിട്ട് ക്ലാസ് വീട്ടാല്‍ യൂണിഫോമില്‍ തന്നെയായിരുന്നു വിനിഷയുടെ കടല വില്‍പ്പനയും.

അതേസമയം, വിദ്യാര്‍ത്ഥിനിയെ കുറിച്ച് വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട കളക്ടര്‍ നടപടി സ്വീകരിച്ചത്.

also read- ഷാരോണ്‍ വധക്കേസ് പ്രതിയുടെ വീട് കന്യാകുമാരിയില്‍; തുടരന്വേഷണത്തില്‍ ആശയക്കുഴപ്പം; വിവരങ്ങള്‍ തേടി തമിഴ്‌നാട് പോലീസ്

വിനിഷയെ തന്റെ ക്യാമ്പ് ഓഫീസിലേക്ക് വിളിച്ചു വരുത്തിയ കളക്ടര്‍ വിവരങ്ങള്‍ ചോദിച്ച് മനസിലാക്കുകയും പണമില്ലെന്ന കാരണത്താല്‍ ഒരു കാരണവശാലും പഠനം മുടക്കരുതെന്ന് ഉപദേശിക്കുകയും ആയിരുന്നു. കൂടാതെ, വിനിഷയുടെ പഠനം മുടങ്ങില്ലെന്നും വിദ്യാഭ്യാസത്തിനായുള്ള എല്ലാ സഹായവും നല്‍കുമെന്നും കൃഷ്ണ തേജ അറിയിച്ചു.

Exit mobile version