മീശ എനിക്ക് ഹരമാണ്, മീശ ഞാന്‍ തന്നെ എടുത്തു: ‘വിനീത് വിജയന്‍ വിവാഹിതനായി’ എന്ന വാര്‍ത്ത ഉടന്‍ കേള്‍ക്കാം: മീശ വിറ്റ് കാശാക്കിയവരോട് ജാമ്യത്തിലിറങ്ങിയ ‘മീശക്കാരന്‍’

തിരുവനന്തപുരം: ട്രോളുകള്‍ കൊണ്ട് തന്നെ എല്ലാവരും അപമാനിക്കുകയാണെന്ന്
ബലാത്സംഗ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ടിക്ടോക്-ഇന്‍സ്റ്റാഗ്രാം താരം മീശക്കാരന്‍
വിനീത്. ട്രോളുകള്‍ കൊണ്ട് പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണ്. ജാമ്യത്തില്‍ ഇറങ്ങിയ ശേഷം സാമൂഹിക മാധ്യമങ്ങളില്‍ സ്റ്റോറിയാക്കിയ വീഡിയോ ഒരുവര്‍ഷം മുന്‍പേ എടുത്തതാണെന്നും വിനീത് പറയുന്നു. ഫേസ്ബുക്കിലൂടെയാണ് മീശ വിറ്റ് കാശാക്കിയവരോട് എന്ന തലക്കെട്ടില്‍ വിനീത് വീഡിയോ പങ്കുവെച്ചത്.

സൗഹൃദത്തിനിടയില്‍ ഉണ്ടായ ഒരു പ്രശ്‌നത്തെ ഇതുവരെ വളര്‍ത്തി, വിനീത് വിജയന്‍ വിവാഹിതനായി എന്ന വാര്‍ത്ത നിങ്ങളിലേക്ക് എത്തും. അല്ലാതെ പീഡിപ്പിച്ചിട്ടില്ല. കേസ് ഞാന്‍ ഒത്തുതീര്‍പ്പാക്കില്ലെന്നും വിനീത് പറയുന്നു.

‘അകത്തോട്ട് തള്ളിവിട്ട ചേട്ടന്‍ ഇവിടെ പുറത്തുണ്ടോ’ എന്ന കുറിപ്പോടെ പങ്കുവെച്ച സ്റ്റോറി എടുത്താണ് ട്രോളുകള്‍ വരുന്നത്. സത്യം ജനങ്ങള്‍ക്ക് മുന്നില്‍ കൊണ്ടുവരാന്‍ കോടതിയ്ക്ക് മുന്നില്‍ നില്‍ക്കുന്നയാളാണ് താന്‍, ഏതാനും ദിവസങ്ങള്‍ക്കകം കേസില്‍ തീരുമാനമാകും. നടനാകണമെന്ന ആഗ്രഹത്തില്‍ ആണ് ടിക് ടോക്ക് ചെയ്തതെന്നും ആളുകള്‍ വളരാന്‍ അനുവദിക്കില്ലെന്നും വിനീത് വീഡിയോയില്‍ പറയുന്നു.

ഇത് പീഡന വീരനല്ലേ എന്ന രീതിയില്‍ എവിടെ പോയാലും ആളുകള്‍ ചോദിക്കുന്നു. മീശക്കാരന്‍ എന്നൊക്കെ പറഞ്ഞ് ട്രോള്‍ വന്നു, യൂട്യൂബില്‍ വൈറലായി. കുറേപേര്‍ എന്നെ വെച്ച് പണമുണ്ടാക്കി. 65 ദിവസത്തെ ഇടവേള കഴിഞ്ഞ് ഈ കഴിഞ്ഞ പതിമൂന്നാം തിയതി പുറത്തിറങ്ങി. മീശ ഞാന്‍ തന്നെ അങ്ങെടുത്തു. 18-ാം തിയതി ആണ് മീശ എടുത്തത്. ഇന്നലെ ഞാന്‍ ഇന്‍സ്റ്റാഗ്രാമില്‍ പഴയൊരു വീഡിയോ എടുത്ത് ഒരു സ്റ്റോറി ഇട്ടിരുന്നു. ബെന്‍സില്‍ നിന്ന് ഇറങ്ങുന്നതായിരുന്നു വീഡിയോ. അതുവെച്ച് ഭയങ്കരമായി ട്രോളുകളും മുഖ്യധാരാ മാധ്യമങ്ങളില്‍ വാര്‍ത്തയും. പോലീസുകാരന്‍ എന്ന ഒരു പട്ടം കിട്ടിയിട്ടുണ്ട്, അതുവെച്ചും ട്രോളുകള്‍ വരുന്നു. വിനീത് ഒഫീഷ്യല്‍ തന്നെയാണ് നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നത്.

ഞാനും ട്രോള്‍ ചെയ്തിട്ടുണ്ട്. ഞാനും ഒരു യൂട്യൂബറും, ഇന്‍സ്റ്റാഗ്രാമറും ആണ്, റീല്‍സ് ഒക്കെ ചെയ്യുന്നതാണ്, ടിക്ടോക് ചെയ്തിരുന്നു. അപ്പോള്‍, ഞാനും ട്രോള്‍ വിഡിയോകള്‍ ഒരുപാട് ചെയ്തിട്ടുണ്ട്. മീശ ഇപ്പോള്‍ എടുക്കാന്‍ കാരണം, സത്യത്തിന് പുറമെ അസത്യം വിളിച്ച് കാണിക്കുന്ന ജയിലില്‍ നിന്ന് ഞാന്‍ പുറത്തിറങ്ങി. കവലയിലേയ്‌ക്കൊക്കെ ഇറങ്ങുമ്പോള്‍ എന്നെ മനസിലാവുന്നില്ല ആര്‍ക്കും. ഇത് ഇവനാണോ, ഇത് പീഡനവീരനല്ലേ എന്നുള്ള രീതിയില്‍ പലരും വന്ന് ചോദിക്കുന്നു. അപ്പോള്‍ സത്യം പറയണമല്ലോ.

ഞാന്‍ സ്റ്റോറിയിട്ട ബെന്‍സില്‍ നിന്ന് ഇറങ്ങുന്ന വിഡിയോ ഒരു വര്‍ഷം മുമ്പേയുള്ളതാണ്. അത് ആ റീല്‍സില്‍ കയറി നോക്കിയാല്‍ മനസിലാകും. ആ വീഡിയോയെ മീശക്കാരന്‍ വീണ്ടും പെണ്‍കുട്ടികളെ വലയിലാക്കാന്‍ പുറത്തിറങ്ങി എന്ന് പറഞ്ഞാണ് പ്രചരിക്കുന്നത്. മാനസികമായി ഒരുപാട് തളര്‍ത്തുന്ന കാര്യമാണ്. തെറ്റുകാരനാണോ അല്ലയോ എന്ന് തെളിയിക്കുന്ന ബെയില്‍ കണ്ടീഷനില്‍ നില്‍ക്കുന്ന വ്യക്തിയാണ് ഞാന്‍.

എന്നേക്കുറിച്ച് ഒരുപാട് ട്രോളുകള്‍ വരുന്നു, ഞാനും ചിലപ്പോള്‍ പ്രതികരിക്കും. എന്റെ ഭാഗത്തുനിന്ന് വന്ന തെറ്റ്, ഒന്നും ഇങ്ങോട്ട് പ്രതീക്ഷിക്കാതെ പലര്‍ക്കും ഒരുപാട് കാര്യങ്ങള്‍ ചെയ്ത് കൊടുത്തതാണ്. ‘അകത്തോട്ട് തള്ളിവിട്ട ചേട്ടന്‍ ഇവിടെ പുറത്തുണ്ടോ’ എന്ന കുറിപ്പോടെയാണ് ഞാന്‍ ഇന്നലെ സ്റ്റോറി ഷെയര്‍ ചെയ്തത്. അതെടുത്താണ് എനിക്ക് ട്രോളുകള്‍ വരുന്നത്. അയാള്‍ എങ്ങനെയുള്ള ആളാണെന്ന് മനസിലാക്കിയ കുറച്ച് പേരെങ്കിലും ഉണ്ട്. അതെനിക്ക് ജനങ്ങള്‍ക്ക് മുന്നില്‍ കൊണ്ടുവരണം. അതിന് കോടതിക്ക് മുന്നില്‍ ഞാന്‍ നില്‍ക്കുകയാണ്. ഏതാനും ദിവസങ്ങള്‍ക്കം കേസില്‍ തീരുമാനമാകും. ഞാന്‍ തെറ്റുകാരനാണെങ്കില്‍ കോടതി വിധിക്കും.

എല്ലാവരും പറയുന്നത് പണം വാങ്ങി, സാമ്പത്തിക ഇടപാട്, നഗ്‌ന ചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തി എന്നൊക്കെയാണ്. ജയിലില്‍ കിടക്കുമ്പോള്‍ എന്റെ വക്കീല്‍ മുഖേനയാണ് ഞാന്‍ ഇതൊക്കെ അറിയുന്നത്. പോലീസ് സ്റ്റേഷനില്‍ ഈ രീതിയില്‍ കേസ് വന്നിട്ടില്ല. പോലീസ് സ്റ്റേഷനില്‍ നിന്ന് പത്രത്തില്‍ കൊടുക്കുന്ന റിപ്പോര്‍ട്ടില്‍ ആണ് ഇതൊക്കെ വരുന്നത്. എന്നെ ജയിലില്‍ കയറ്റാന്‍ പരിശ്രമിച്ച വ്യക്തികള്‍ക്ക് ഇത് ഉപയോഗപ്പെട്ടു. ഈയിടെയാണ് ഒരു വീട്ടമ്മ കേസ് കൊടുത്തു എന്ന തരത്തില്‍ വാര്‍ത്ത വരുന്നത്.

ഇതുവരെ ഇത്തരം കേസുകള്‍ എന്റെ പേരില്‍ പുറത്ത് വന്നിട്ടില്ല. സാമൂഹിക മാധ്യമങ്ങളില്‍ നല്ലരീതിയില്‍ വളര്‍ന്ന് വരുന്ന ഒരു സാധാരണക്കാരനായിരുന്നു ഞാന്‍. എങ്ങനെയെങ്കിലും എന്നെ താഴ്ത്തിക്കാണിക്കണം, അതുവഴി വളര്‍ന്ന് വരണം എന്ന് കരുതിയവരാണ് എനിക്കെതിരെ പറഞ്ഞത്. എന്റെ പേരില്‍ കണ്‍ടോണ്‍മെന്റ് സ്റ്റേഷനില്‍ വണ്ടിയുമായി കറങ്ങുമ്പോള്‍ പെറ്റി വരുന്നതുമായി ബന്ധപ്പെട്ട കേസ് ഉണ്ടായിട്ടുണ്ട്. അത് കിളിമാരൂര്‍ സ്റ്റേഷന്‍ പരിധിയില്‍ ആണ്. അല്ലാതെ ഇതുവരെ എന്റെ പേരില്‍ മറ്റ് കേസുകള്‍ ഒന്നുമില്ല.

കുടുംബിനികളെയാണ് വിനീത് വലയില്‍ പെടുത്തുന്നത് എന്നാണ് എല്ലാരും പറയുന്നത്. എനിക്കും ഒരു കുടുംബമുണ്ട്. ട്രോളുകള്‍ കൊണ്ട് എനിക്കിപ്പോള്‍ എവിടേയും ഇറങ്ങാന്‍ പറ്റുന്നില്ല. പുറത്തിറങ്ങുമ്പോള്‍ എന്റെ സത്യാവസ്ഥ എവിടേയും ബോധ്യപ്പെടുത്താനും സാധിക്കുന്നില്ല. കാരണം കേസ് കോടതിയില്‍ ആണ്. കുറച്ച് ദിവസത്തിന് ഉള്ളില്‍ സത്യാവസ്ഥ പുറത്ത് വരും.

സൗഹൃദത്തനിടയില്‍ ഉണ്ടായ ഒരു പ്രശ്‌നത്തെ ഇതുവരെ വളര്‍ത്തി, വിനീത് വിജയന്‍ വിവാഹിതനായി എന്ന വാര്‍ത്ത നിങ്ങളിലേക്ക് എത്തും. അല്ലാതെ പീഡിപ്പിച്ചിട്ടില്ല. കേസ് ഞാന്‍ ഒത്തുതീര്‍പ്പാക്കില്ല. ഈ മീശക്കാരന്‍ നിങ്ങളുടെ മുന്നില്‍ എങ്ങനെയായിരുന്നോ അങ്ങനെ തന്നെ നില്‍ക്കണം എന്ന ആഗ്രഹം ഉണ്ട്. കേസ് ഒത്തുതീര്‍പ്പാക്കുകയോ എങ്ങനെയോ, എന്റെ ഭാഗത്ത് തെറ്റില്ല എന്ന് നിങ്ങളെ ഞാന്‍ മനസിലാക്കും. മീശ എനിക്ക് ഹരമാണ്. ഉടനെ നടനാകും എന്ന പ്രതീക്ഷയിലാണ് ഞാന്‍ ടിക് ടോക് ചെയ്ത് തുടങ്ങിയത്.

ഞാന്‍ ജാമ്യത്തില്‍ ഇറങ്ങി വീട്ടില്‍ ചെന്നപ്പോള്‍ അമ്മ പറയുന്നത്, ഇനിയെങ്കിലും ഒരു പ്രശ്‌നത്തിനും പോകരുത് എന്നാണ്. എന്റെ അമ്മയെ വരെ ചീത്ത വിളിക്കുന്ന കമന്റുകള്‍ ഉണ്ട്. അവരോടൊക്കെ എനിക്ക് പറയാനുള്ളത് ഞാന്‍ തെറ്റുകാരനല്ല എന്ന് അറിയുമ്പോള്‍, നിങ്ങളുടെ അമ്മയെ ഓര്‍ത്ത് നിങ്ങള്‍ വിഷമിക്കും. ആളുകള്‍ വളരാന്‍ അനുവദിക്കില്ല, ഫില്‍റ്റര്‍ ഇട്ട് വീഡിയോ ചെയ്യുമ്പോള്‍ കുറ്റം പറയുന്നത് അവരേക്കൊണ്ട് പറ്റാത്തത് കൊണ്ടാണെന്ന് മനസിലാക്കുക.

കഴിഞ്ഞ ഓഗസ്റ്റിലാണ് ഫോര്‍ട്ട് എസി ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം വിനീതിനെ പിടികൂടുന്നത്. കാര്‍ വാങ്ങാന്‍ ഒപ്പം വരണമെന്നാവശ്യപ്പെട്ട് കോളേജ് വിദ്യാര്‍ത്ഥിയെ കൂട്ടികൊണ്ടുപോയി ഹോട്ടല്‍ മുറിയില്‍ ബലാത്സംഗം ചെയ്തെന്നാണ് പരാതി. വിനീതിന്റെ പേരില്‍ നേരത്തെയും കേസുകളുണ്ടായിരുന്നു. മോഷണക്കേസില്‍ കണ്‍ടോണ്‍മെന്റ് പോലീസ് സ്റ്റേഷനിലും അടിപിടി കേസില്‍ കിളിമാനൂര്‍ സ്റ്റേഷനിലും വിനീത് പ്രതിയാണ്.

Exit mobile version